2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

പ്രായപൂര്‍ത്തിയുടെ ഓര്‍മ്മയ്ക്കായ്‌..




രാവിലെ കണ്ണ് തിരുമ്മി ഉമ്മറത്ത് എത്തിയപ്പോ 
പത്രക്കാരന്‍ വിന്‍സെന്റ് വലിച്ചെറിഞ്ഞ മനോരമപേപ്പറിലെ
ചിരിച്ചുകൊണ്ട് നില്‍ക്കുന്ന 'മോണിക്ക ലെവിന്‍സ്കിയും,
അതിനടുത്തുതന്നെ 'എക്സ്-വിവാദത്തില്‍ ഇളിഭ്യനായ 
നില്‍ക്കുന്ന 'ക്ളിന്‍റ്റ'നുമായിരുന്നു ആദ്യ കണി..!

കുറച്ചു നേരം പോട്ടം നോക്കിനിന്ന്,തിരിച്ചു അടുക്കള
വഴി പുറത്തോട്ടിറങ്ങി വടക്കുപുറത്തെ വരാന്തായിലെത്തി
'പിസ്സ'ടിക്കാറുള്ള പറമ്പിന്‍റെ മൂലയിലെ 'ഇരുമ്പന്‍പുളിമര'
ത്തിന്‍റെ ചോട്ടിലേക്ക് നോക്കിയപ്പോഴാണ് തരിപ്പിക്കുന്ന
ആ കാഴ്ച കണ്ടത്...
മീങ്കാരി 'കാര്‍ത്തു' നല്ല കിണ്ണന്‍കാച്ചിയായി അവിടെനിന്ന്
താറഴിച്ച് ഉടുക്കുന്നു.

ഈ കണികളിലൊന്നും പണ്ടേ നുമ്മക്ക് വിശ്വാസമില്ല..

താറുധാരണം പൂര്‍ത്തിയാക്കി കാര്‍ത്തു മീനിന്‍റെ കൊട്ട
വീണ്ടും തലയിലേയ്ക്കേറ്റിയപ്പോള്‍ നുമ്മളൊന്നും
കണ്ടില്ലേന്ന ഭാവത്തില്‍ കോട്ടുവായിട്ട് ഇരുമ്പന്‍പുളിയുടെ
ചോട്ടിലേക്ക് നടന്നു.
ഉമ്മ അടുക്കളയില് 'പുട്ടി'ലിടാനുള്ള തേങ്ങാ ചിരവുന്ന
ഒച്ച കേള്‍ക്കാനുണ്ട്.
അപ്പുറത്തെ വീട്ടിലെ 'പപ്പേച്ചി'യുടെ തൊടിയിലെ
ഞാവല്‍മരത്തില് കിളികളുടെ കളകളാരവം തുടങ്ങിയിരിക്കുന്നു.

പിന്തിരിഞ്ഞു നോക്കിയപ്പോള്‍ തലേദിവസം ദല്‍ഹി ദൂരദര്‍ശനിലെ പ്രാദേശിക സിനിമകളുടെ സീരീസില്‍
കണ്ട അരവിന്ദന്‍റെ 'ചിദംബരം' സില്മേലെ സ്മിതാപാട്ടീലിനെ
അനുസ്മരിപ്പിക്കുന്ന അംഗലാവണ്യത്തോടെയും,മേയ് വഴക്കത്തോടെയും കാര്‍ത്തു വരാന്തക്കടുത്തെത്തിയിരുന്നു.

ട്രൌസറിന്‍റെ ബട്ടന്‍ വിടുവിച്ചു പിസ്സടിക്കാന്‍ നേരം
താഴോട്ട് നോക്കിയപ്പോ മനസ്സിലായി എനിക്ക് മുമ്പേ ആരോ...?
അതേ..ഇവിടെ മീങ്കാരി കാര്‍ത്തു ആ കൃത്യം നിര്‍വഹിച്ചിരിക്കുന്നു.

സി-ബി-ഐ-ഡയറിക്കുറിപ്പിലെ സുകുമാരന്‍റെ ഡയലോഗ്
പോലെ 'ഹമ്പടി ഗള്ളീ' എന്ന് മനസ്സീപറഞ്ഞ് പറമ്പിന്‍റെ
പടിഞ്ഞാറേ മൂലയിലുള്ള കൊടപ്പുളിമരത്തിന്‍റെ
ചോട്ടീപ്പോയി പിസ്സടിച്ചു തിരിച്ചുനടന്നു.

അടുക്കളവരാന്തയുടെ പടി തിരിച്ചുകയറുമ്പോ മീന്‍കൊട്ട
വരാന്തയിലിറക്കിവെച്ച് 'ഈ കോടതിയിലെ ജഡ്ജിയുടെ
മുമ്പിലെ നീതിദേവതയുടെ കൈയില് പിടിപ്പിച്ചിട്ടുള്ള
ഒരു 'ത്രാസ്' ഇല്ലേ?.. അത് പോലൊരു അലുമിനിയത്തിന്‍റെ ത്രാസ്സില് കായലിലെ 'കണമ്പ്മത്സ്യം' എടുത്തിടുന്ന കാര്‍ത്തു'.

'കൈയൊക്കെ നന്നായി കഴുക്യോ കാര്‍ത്ത്വോ?'..

'ഇത് നല്ല കഥ.. ഹ് ഹ്..! ഈ നാറുന്ന മീനെടുത്തു തൂക്കിത്തരാന്‍
ഞാനിനി കൈ സോപ്പിട്ട് കഴുകണോ?..' എന്ന കാര്‍ത്തുവിന്‍റെ
മറുചോദ്യത്തിന് ഇരുമ്പന്‍പുളി നില്ക്കുന്ന ഭാഗത്തോട്ട്
നോക്കി ഞാമ്പറഞ്ഞു,
"ഞാങ്കണ്ടു...ട്ടാ.."

കാര്‍ത്തുവിന്‍റെ മോറ് പൂച്ച കടിച്ച പോലെ ഞെളങ്ങി.
നുമ്മ അത് ഗൌനിക്കാതെ അകത്തോട്ട് കയറിപ്പോരുന്നതി
നിടയില് എന്‍റെ വളര്‍ത്തുപൂച്ച കാര്‍ത്തുവിന്‍റെ രോമം
നിറഞ്ഞ കണങ്കാല് ഒരു പരല്‍മീനിന് വേണ്ടി നക്കുന്നത്
എനിക്ക് കാണാമായിരുന്നു.

'ഇത്താ ... മോന്‍ മിടുക്കാനാ ട്ടോ.. ഇത്ത പറയുന്നത്
പോലൊന്ന്വല്ലാ.. ഇത്ത നോക്കിക്കോ അവന്‍ പഠിച്ച്
വല്ല്യ ആളാവും..!'
ടൂത്ത്‌പേസ്റ്റ്‌ എടുത്ത് ബ്രഷില് 'വേണ്ടാവെറുക്കനെ' ഞെക്കി
ത്തുറുപ്പിക്കുമ്പോ കാര്‍ത്തുവിന്‍റെ ഉമ്മനോടുള്ള സംഭാഷണം
എനിക്കവ്യക്തമായി കേള്‍ക്കാമായിരുന്നു.

രണ്ടീസം കഴിഞ്ഞ് നല്ല ഇടീം മഴേം ഒള്ള ഒരു രാത്രീല്
എന്തോ 'തരിപ്പി'ക്കുന്ന ഒരു 'ദുസ്വപ്നം' കണ്ട് ഞാന്‍
ഞെട്ടിയുണര്‍ന്നപ്പോ എനിക്ക് മനസ്സിലായി.
വല്ല്യ കോളെജിലൊന്നും പോയി പഠിക്കാതെ തന്നെ ഞാന്‍
വല്ല്യ ഒരാളായിരിക്കുന്നു.
എനിക്ക് 'പ്രായപൂര്‍ത്രി'ആയിരിക്കുന്നു.

പിന്നീടങ്ങോട്ടുള്ള എന്‍റെ ഓരോ വളര്‍ച്ചയിലും
കായല്‍മീനുമായി പടികടന്ന് വരാറുള്ള സ്മിതാപാട്ടീലിനെ
അനുസ്മരിപ്പിക്കുന്ന കാര്‍ത്തുവും, വല്ലപ്പോഴും സീസണായാല്‍
കക്കയിറച്ചിയുമായി അടുക്കളവരാന്തയിലെത്തുന്ന മല്ലികയും,
അവരുടെയെല്ലാം പ്രാര്‍ത്ഥനകളും, അനുഗ്രഹങ്ങളും
അദൃശ്യമായഒരു പങ്ക് വഹിച്ചിരുന്നു.

ഓരോ പുരുഷന്‍റെ നേട്ടങ്ങള്‍ക്കും അഭിവൃദ്ധിക്കും
പിറകില്‍ ഒരു സ്ത്രീയുടെ അദൃശ്യമായ പിന്‍ബലം
ഉണ്ടാകുമെന്ന് എന്നോ മഹാന്മാര്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നു.

പേര്‍ഷ്യക്കാരനായി ഇന്ന് ഇത്രേം വല്ല്യ നെലയിലെത്തിയാലും
വന്ന വഴി മറക്കാതിരിക്കാനാണ്‌ ഇതൊക്കെ നിങ്ങ കൂട്ടുകാരോട് ഇടയ്ക്കിടെ പങ്ക് വെയ്ക്കുന്നത്.

ഇങ്ങിനെ എത്രയോ സ്ത്രീകളുടെ പ്രാര്‍ത്ഥനയും,അനുഗ്രഹങ്ങളും കൊണ്ടാണ് എന്നെപ്പോലെ
നിങ്ങളും ഇത്രയോക്കെ വളര്‍ന്നത്‌ എന്നൊരു സന്ദേശവും
പ്രിയകൂട്ടുകാര്‍ക്ക് ഇതോടൊപ്പം കൈമാറുന്നു.

-അക്കാകുക്ക-



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക