2020, നവംബർ 4, ബുധനാഴ്‌ച

ചുംബനസമരo



ആടുകളും,ആട്ടിന്‍കൂടും കോഴികളും,കോഴിക്കൂടുമൊക്കെയുള്ള 

ഒരു വീട്ടിലായായിരുന്നു എന്‍റെയും ബാല്യം..

കോഴിമുട്ട അങ്ങാടിയില് നിന്നും വിലകൊടുത്ത് 

വാങ്ങി ആഹാരത്തിനായി ഉപയോഗിച്ചിരുന്ന സന്ദര്‍ഭങ്ങങ്ങളൊന്നും ഓര്‍മ്മയിലില്ല.

രാവിലെ, ഏതെങ്കിലും കാരണവശാല്‍ പശുവിന്‍പാല്‍ എത്തിയില്ലെങ്കിലോ, താമസിച്ചാലോ ഉമ്മ ആട്ടിന്‍പാല്‍ കറന്നെടുത്ത്,അരിച്ച് തിളപ്പിച്ച്ചായയിലൊഴിച്ച്പ്രശ്നം പരിഹരിക്കുമായിരുന്നു.

ബാല്യം, ജിജ്ഞാസയുടെയും,കുതൂഹലമായ ദിവസങ്ങളിലൂടെയും, മനോഹരമായി കടന്നുപോയിരുന്നു.

ചില മാസങ്ങളിലൊക്കെ പകലെന്നോ, രാത്രിയെന്നോയില്ലാതെ ആട്ടിന്‍കൂട്ടില്‍ നിന്നും,ആടിന്‍റെ ഇടതടവില്ലാത്ത കരച്ചില് കേള്‍ക്കാമായിരുന്നു.

വീടിന്‍റെ മുമ്പിലുള്ള റോഡിലൂടെ ,രൂക്ഷമായമായ ഗന്ധവും പേറിയുള്ള 'അയ്യപ്പനാട്' എന്ന് വിളിപ്പേരുള്ള വലിയൊരു മുട്ടനാട് ഇടയ്ക്കിടെ പാസ്സ് ചെയ്യാറുണ്ട്.

ഈ വിദ്വാന്‍ ഇങ്ങിനെയുള്ള കരച്ചില് കേട്ടാല്‍ പരിസരത്തെവിടെയുണ്ടെങ്കിലും പാഞ്ഞെത്തുമായിരുന്നു.

അത് വരെ ഈ അയ്യപ്പനാടിനെ വീടിന്‍റെ പരിസരത്ത്കണ്ടാല്‍ കല്ലെടുത്ത്‌ എറിഞ്ഞോടിക്കുമായിരുന്ന ഉമ്മ ഓടിപ്പോയി ഗെയ്റ്റ് തുറന്നുവെയ്ക്കും.

ചുള്ളന്‍ ആട്ടിന്‍കൂടിന്‍റെ പരിസരത്തെത്തിയാല് 

ഉമ്മ എന്നെയും,അനിയന്മാരെയും ആട്ടിത്തെളിച്ച് വീടിനുള്ളിലേയ്ക്ക് കയറും.

ആട്ടിന്‍കൂട്ടിലും പരിസരത്തും എന്താണ് നടക്കുന്നതെന്ന്അറിയാനുള്ള ആകാംക്ഷ എനിക്ക് ഉണ്ടാകുമെന്നുള്ളത്ഞാന്‍ പറയാതെതന്നെ എന്‍റെ പ്രിയകൂട്ടുകാര്‍ക്ക്അറിയാമല്ലോ..

ഉമ്മാന്‍റെ കണ്ണ് വെട്ടിച്ച് ആടുകളുടെ 'ഡിങ്കോള്‍ഫിക്കെഷന്‍ സീനുകള്‍' അല്‍പ്പസ്വല്‍പ്പമൊക്കെ നുമ്മ വാച്ച് ചെയ്യും.. !

എന്നാലും 'ഫുള്‍സെറ്റപ്പ്' കാണാന്‍ കഴിയാറില്ല.

അങ്ങിനെയിരിക്കേ ഇമ്മാതിരി ആട് കരയുന്ന ഒരുദിവസത്തില്,  ഭാഗ്യത്തിന് ഉമ്മാന്‍റെ സാന്നിധ്യം വീട്ടിലില്ലാതിരുന്ന സമയത്ത് നുമ്മ അയ്യപ്പനാടിന്ഗെയ്റ്റ് തുറന്നുവെച്ചു സല്യൂട്ട് അടിച്ചു.

പരാഗണത്തിന്‍റെ ഉത്തുംഗശൃംഗങ്ങളിലെ അനുഭൂതി പകരുന്ന കാഴ്ചകള്‍ കണ്ടുകൊണ്ട്‌ വിഭ്രംന്ജിച്ച് നില്‍ക്കേ വീട്ടിലെ ആടിനെ, അയ്യപ്പനാട് മൃഗീയമായി പീഡിപ്പിക്കുന്ന സീനിലേയ്ക്ക് ദൃശ്യം ചെന്നെത്തിയപ്പോ നുമ്മ ഇടയ്ക്ക്കയറി റഫറിയായി. 

പിന്നെ പറയേണ്ടല്ലോ.. പെണ്ണാടിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച എനിക്ക് മാമുക്കോയ പറഞ്ഞപോലെ തരക്കേടില്ലാത്ത തട്ടും,മുട്ടുമൊക്കെ കിട്ടി.

എന്നാലും എന്‍റെ കൃമികടിക്ക് തെല്ലോരാശ്വാസവും ലഭിച്ചു.

______________________________________________________

ഇതിപ്പോ ഓര്‍മ്മവരാന്‍ കാരണം, 

ടീവീ ന്യൂസില് കോഴിക്കോട്ടെ ചുംബനസമരത്തില് അറസ്റ്റുവരിച്ച് എസ്-പി ഓഫീസിന്‍റെ 

മുമ്പില് കൊണ്ട് വന്ന് നിര്‍ത്തിയ ഒരു ചുള്ളനും,ചുള്ളത്തിയും അവിടെ വെച്ചു വീണ്ടും സമരത്തിലെര്‍പ്പെട്ടു ചുംബനം തുടങ്ങി.

 

 ഇരുവരും മൃഗീയമായി ചുംബിക്കാനുള്ള ശ്രമങ്ങളും, പൈശാചികമായി ഇവരെ അടര്‍ത്തിമാറ്റാനുള്ള തന്ത്രപ്പാടും.!

ചുംബനസമരക്കാരായ ചുള്ളനിലും,ചുള്ളത്തിയിലും

എന്‍റെ ഓര്‍മ്മയിലെ അയ്യപ്പനാടിനേയും,പെണ്ണാടിനെയും,

പോലീസുകാരുടെ ഇടയില്‍ ആടുകളെ പിടിച്ചുമാറ്റാന്‍

ശ്രമം നടത്തിയ എന്നെത്തന്നെയുമാണ് എനിക്ക് കാണാന്‍കഴിഞ്ഞത്.

'ശാന്തേടത്തി'



"അമ്മ പറഞ്ഞൂ,

കൂട്ടാനിന് അരയ്ക്കാനൊരു തേങ്ങാ തരാന്‍.."



ശബ്ദംകേട്ട് ചരിഞ്ഞുകിടന്ന് ജനലിലൂടെ പുറത്തേയ്ക്ക്നോക്കിയപ്പോള്‍ 'ശാന്തേടത്തി'യാണ്.

ശാന്തേടത്തിയെ കാണുമ്പോ 'ആദാമി'നെ ഓര്‍മവരും,

അങ്ങാടിയില് വെറ്റിലക്കച്ചോടം ചെയ്യുന്ന ആദാമല്ലാ,

സാക്ഷാല്‍ ദൈവം കളിമണ്ണ് കുഴച്ചുണ്ടാക്കിയ ആദാമിനെ, 

കാരണം, ശാന്തേടത്തിക്ക് കുഴച്ച 'കളിമണ്ണി'ന്‍റെ ഗന്ധമായിരുന്നു,

ഇരുപത് വയസ്സിന് മേല്‍ പ്രായമുണ്ടെങ്കിലും കളിമണ്‍പാത്രനിര്‍മാതാക്കളായ അച്ഛന്റെയും അമ്മയുടെയും കൂടെശാന്തേടത്തിയും അസ്സലായി എല്ല്മുറിയെ പണിയെടുക്കും,

അതുകൊണ്ടുതന്നെ ശാന്തേടത്തിയെ കെട്ടിച്ചുവിടാന്‍ അവര്‍ക്കത്ര താല്പര്യം ഉണ്ടായിരുന്നില്ലെത്രേ..!

കടഞ്ഞെടുത്ത ശരീരവും, തുടുത്ത മുഖവും,ആകര്‍ഷണസ്വഭാവമുള്ള കണ്ണുകളും, ഇരുണ്ട നിറമാണെങ്കിലും അവരുടെ കാന്തി വര്‍ദ്ധിപ്പിച്ചിരുന്നു.

"ടാ,, വെറക്പുരയുടെ മൂലേല് നാളികേരം കൂട്ടിയിട്ടതീന്ന്ഇവള്‍ക്ക് ഒരെണ്ണം എടുത്ത്കൊടുത്തേ.. "

ഉമ്മാന്‍റെ മെസ്സേജ് കിട്ടിയപ്പോ കട്ടില് വിട്ട് എഴുന്നേറ്റു.പുറത്തിറങ്ങി,ഇരുമ്പന്‍പുളി മരത്തിന്‍റെ ചോട്ടിലേക്ക്കണ്ണുംതിരുമ്മി പതിയെ നടന്നു.

പിസ്സടിക്കുമ്പോ തിരിഞ്ഞുനോക്കിയപ്പോ ശാന്തേടത്തി മുഖം തിരിക്കുന്നത് കണ്ടു..!

ഒഹ്.. അല്ലേലും ശാന്തേടത്തിക്ക് ഇതിലൊക്കെ വല്ലപുതുമയുമുണ്ടോ?.. 

തഞ്ചത്തിന് അടുത്ത് കിട്ടിയാല്‍ 'എന്താടാ ചെക്കാ' ന്ന്ചോദിച്ച് തുടയിലേ നുള്ളൂ.. പിന്നെ,, വേറെയുംചില കുസൃതികളും... 

എന്നാലും ഓണത്തിനും,വിഷൂനുമൊക്കെ ചില്ലറയിട്ട്കൂട്ടാന്‍ ഫ്രീയായി 'കാശിക്കുടുക്ക' സമ്മാനിക്കുന്നശാന്തേടത്തിയോട് എനിക്ക് പ്രിയമായിരുന്നു.

സുഖമുള്ള ഒരു നുള്ളിന് പാരിതോഷികമായിവെറക്പുരയില്‍ നിന്ന് ഉമ്മ പറഞ്ഞ തേങ്ങകൂടാതെഎന്‍റെ വക ഒരെണ്ണംകൂടി കൊടുത്തിട്ടേ ശാന്തേടത്തിയെഞാന്‍ പറഞ്ഞയച്ചുള്ളൂ..

കഴിഞ്ഞ വെക്കേഷന് നാട്ടില്‍ പോയപ്പോ കലുങ്കിലിരുന്ന്സമപ്രായക്കാരായ നാട്ടിലെ കൂട്ടുകാരോട് വിശേഷംപറഞ്ഞിരിക്കുന്നതിനിടയില്‍  ശാന്തേടത്തി ബസ്സില്‍വന്നിറങ്ങുന്നത് കണ്ടു. 

ഒരു പാട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ കൂടിക്കാഴ്ചയെന്നതിനാല്‍ കൂട്ടുകാരുടെ സംസാരത്തില്‍ നിന്നാണ്ശാന്തേടത്തി തന്നെയാണ് അതെന്ന് മനസിലായത്.

നാടും, നാട്ടുകാരുമൊക്കെ ഏറെ മാറിപ്പോയിരിക്കുന്നു.

പറഞ്ഞുകേട്ട കഥകളെല്ലാം അവിശ്വസിനീയമായിതോന്നിയെങ്കിലും  പതിയേ എല്ലാം മനസ്സിലായി.

ആഗോളവല്‍ക്കരണം ശാന്തേടത്തിയുടെ ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

മണ്‍കലനിര്‍മ്മാണവും, ചൂളയുമെല്ലാംഅവരുടെ പുരയിടത്തില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു.

സ്വയം തീയൂതിപ്പെരുപ്പിച്ച് കളിമണ്ണ് കുഴച്ച് ഉരുട്ടിപാകപ്പെടുത്തി ചൂളയിലിട്ടുവേവിച്ച് അവര്‍ തന്നെ വിപണി കണ്ടെത്തുന്നു.

ഒറ്റയാള്‍ പോരാട്ടം.!

മുതല്‍മുടക്കില്ല, 

കിട്ടുന്നത് മുഴുവന്‍ ലാഭം.


ഇപ്പോള്‍ ശാന്തേടത്തിക്ക് കൂട്ടാനിന് അരയ്ക്കാന്‍തേങ്ങാ കടം വാങ്ങിക്കുകയൊന്നും വേണ്ടാ..

അതിവേഗം ബഹുദൂരം സഞ്ചരിക്കാന്‍ശാന്തേടത്തിയെ പ്രേരിപ്പിച്ചത് എന്തായിരിക്കും?.

ഇന്നലെ നാട്ടില്‍നിന്ന് വാട്ട്സ്അപ്പില്‍ ഒരു സ്നേഹിതന്‍ഒരു വീഡിയോക്ലിപ്പ് അയച്ചിരുന്നു.

കനോലി കനാലില്‍ നിന്ന് പോലീസുകാരും നാട്ടുകാരും ചേര്‍ന്നൊരു മൃതദേഹം കരയ്ക്കെടുക്കുന്ന ദൃശ്യം.കൂടെ കുറേ വിശേഷങ്ങളും..!

ഇന്ന് ഉച്ചയൂണ് കഴിഞ്ഞ് അല്പമൊന്ന് മയങ്ങിയപ്പോള്‍വീണ്ടും ഞാന്‍ ആ ശബ്ദം കേട്ടു.

"ഉമ്മേ...........

അമ്മ പറഞ്ഞൂ,

കൂട്ടാനിന് അരയ്ക്കാനൊരു തേങ്ങാ തരാന്‍.."..  !


-അക്കാകുക്ക-


2015, ജനുവരി 17, ശനിയാഴ്‌ച

കലാലയ ഓര്‍മ്മകളിലൂടെ, ഒരു പിറന്നാള്‍ദിനം..!!








മണ്ഡലമാസക്കാലത്തൊരിക്കല്‍ കൊടുത്ത
പ്രണയലേഖനത്തിന് മറുപടിയായി
ചോറ്റുപാത്രത്തില്‍ അപ്പവും,അരവണപ്പായസവുമായി
നെറ്റിയില്‍ ചന്ദനക്കുറിയും,
മുടിയില്‍ തുളസിക്കതിരും ചൂടി
പട്ടുപാവാടയും, ബ്ലൌസുമണിഞ്ഞ്‌
മുഖം കുനിച്ചു മുമ്പില്‍ നില്‍ക്കുന്ന അവളെ
ഞാന്‍ ആശ്ചര്യത്തോടെ നോക്കി.
രക്തമിരമ്പുന്ന അവളുടെ കവിളില്‍
സ്പര്‍ശിച്ചാല്‍ വിരല്‍ത്തുമ്പില്‍ കുങ്കുമം
പടരുമെന്ന് എനിക്ക് ശങ്ക തോന്നി.
ലൈബ്രേറിയന്‍ സൌദാമിനിചേച്ചി
കണ്ണടകള്‍ക്കിടയിലൂടെ രംഗനിരീക്ഷണം
നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ
തന്ത്രപൂര്‍വ്വം പുറത്തേക്കിറങ്ങാന്‍
ഞാനവളോട് ആംഗ്യം കാണിച്ചു.
കാമ്പസിന് മുമ്പിലെ റോഡിനപ്പുറത്തെ
ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു ലക്‌ഷ്യം.
ഭരതന്‍റെ അഭ്രപാളിയിലെ, ഋശ്യശൃംഗനെ പിന്തുടരുന്ന
മുനികന്യകയെപ്പോലെ പിറകില്‍ അവളും..
കല്‍വിളക്കിന്‍റെ കൈവരിയില്‍
ചോറ്റുപാത്രം വെച്ച്, 'സാമ്പത്തികശാസ്ത്രത്തി'ന്റെ
നോട്ട്ബുക്കിലൊളിപ്പിച്ചിരുന്ന ഒരു നേര്‍ത്ത സ്പൂണ്‍
എനിക്ക് നേരെ നീട്ടിയപ്പോള്‍ ,കടലിരമ്പുന്ന അവളുടെ
കണ്ണുകളില്‍ നിന്നും ഒരായിരം പ്രണയലേഖനത്തിന്‍റെ
മറുപടികള്‍ ഒരുമിച്ചു വായിച്ചെടുത്തു.
കല്‍മണ്ഡപത്തിന്‍റെ കോണിലെ ഓടുപാകിയ തറയില്‍
അവളെ ചേര്‍ത്തിരുത്തി അരവണപ്പായസത്തിന്‍റെ
മാധുര്യം തങ്ങിനില്‍ക്കുന്ന ചുണ്ടുകള്‍ ചേര്‍ത്ത്
നെറുകയില്‍ ഒരു ചുംബനം ചാര്‍ത്തിയപ്പോള്‍
പ്രപഞ്ചം ചെറുതായി ഞങ്ങളിലേക്ക് ചുരുങ്ങി.
ഇടതൂര്‍ന്നമുടികളിലെ തുളസിക്കതിരുകള്‍,
ഓടുപാകിയതറയില്‍ ഞെരിഞ്ഞമരുമ്പോള്‍
ശ്രീകോവിലിന് മുകളിലിരുന്ന് പ്രാവുകള്‍ കുറുകിയിരുന്നു.
എനിക്കറിയാം,
ഇന്ന് പിറന്നാളിന് പായസം കഴിക്കുമ്പോള്‍
നെറുകയില്‍ ഞാന്‍ പതിപ്പിച്ച ചുംബനമുദ്രയില്‍
അറിയാതെ നീ തലോടിയിട്ടുണ്ടാകുമെന്ന്.
പക്ഷേ,
ഞാനറിഞ്ഞിരുന്നില്ല,
ഇന്നിവിടെ ഹോട്ടല്‍മെസ്സിലെ ഊണിന് ശേഷമുള്ള,
റവയും,സേമിയയും കൂട്ടിക്കലര്‍ത്തി
കോയാക്ക വെച്ചുവിളമ്പിയ പായസമെന്ന്പേരുള്ള
ദ്രവ്യം കഷായംകുടിക്കുന്നപോലെ രുചിച്ചുനോക്കുമ്പോള്‍
അന്ന് ഞങ്ങളിലേക്ക് ചുരുങ്ങിയ ആ പ്രപഞ്ചം
വലുതായ് വലുതായി ക്ഷേത്രവും,കാമ്പസും,പുഴകളും,
കടലുകളും കടന്ന് ഈ മരുഭൂമിയിലെത്തിനില്‍ക്കുമെന്ന്..!!
_______________________________________________
കലാലയ ഓര്‍മ്മകളിലൂടെ, ഒരു പിറന്നാള്‍ദിനം..!!

2014, ഡിസംബർ 3, ബുധനാഴ്‌ച

ഫേയ്ക് പറഞ്ഞ കഥ..!




"അന്യപുരുഷന്മാരോട് കൃത്യമായ് അകലം പാലിക്കണം,
പുരുഷന്മാരുടെ മുന്‍പില്‍ ഇരിക്കരുത്,
വാക്കുകളില്‍ മിതത്വം പാലിക്കണം,
പെണ്‍കുട്ടികള്‍ മലര്‍ന്നുകിടന്നുറങ്ങരുത്,
ചെരിഞ്ഞേ കിടക്കാവൂ.."
എന്നെല്ലാം വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും
പറഞ്ഞുപഠിപ്പിച്ച യാഥാസ്ഥികരായ ഓര്‍ത്തോഡോക്സ്
ദമ്പതികളുടെ രണ്ട്പെണ്മക്കളില്‍ മുതിര്‍ന്നവളായിരുന്നു ഞാന്‍.
പതിമൂന്നാമത്തെ വയസ്സില്‍ എന്നോടയാള് ഇഷ്ടം പറഞ്ഞു,
ഒരുവര്‍ഷം പരസ്പരം സ്നേഹിച്ചു,
ഒടുവിലൊരു ദിവസം ചേര്‍ത്തുപിടിച്ചെന്നെ
ഗാഡമായ് ചുംബിച്ചു.
ഈ ഒരു ചുംബനത്തോടെ 'കളങ്കപ്പെട്ടു' എന്നുകരുതിയ ഞാന്‍
ഇനി എന്‍റെ ജീവിതപങ്കാളി അയാള്‍ തന്നെമതിയെന്ന്
തീരുമാനമെടുക്കുകയായിരുന്നു.
പള്ളിയുടെയും, പട്ടക്കാരുടെയും
ആശീര്‍വാദങ്ങളോടെ ഞാനയാളുടെ മണവാട്ടിയായി.
ദാമ്പത്യത്തിന്‍റെ മധുരമൂറുന്ന ദിനങ്ങള്‍
അധികനാള്‍ നീണ്ടുനിന്നില്ല.,
ഭംഗിയില്ല,നിറമില്ല,അനിയത്തിയുടെയത്രയും പ്രസരിപ്പില്ല
എന്നൊക്കെയുള്ള എന്‍റെ ന്യൂനതകള്‍ അയാളുടെ വായില്‍നിന്നും മദ്യത്തിന്‍റെ രൂക്ഷഗന്ധത്തോടൊപ്പം
പലരാത്രികളിലും പുറത്തുവന്നുകൊണ്ടിരുന്നു.
പുകയൂതി കനല്‍പെരുപ്പിച്ച സിഗരറ്റുകുറ്റികൊണ്ട്
മൃദുവായ ശരീരഭാഗങ്ങളില്‍ അയാള്‍ പൊള്ളിച്ചു
ആനന്ദം കണ്ടുതുടങ്ങിയ നാളുകളില്‍ ഞാന്‍ ശബ്ദം
വെളിയില്‍കേള്‍ക്കാതെ വായ്‌പൊത്തിപ്പിടിച്ചുകൊണ്ട്
എങ്ങലടിച്ച്കരഞ്ഞിരുന്നു,
വന്യമായ വികാരത്തോടെ ചുംബനങ്ങള്‍ നല്‍കിയിരുന്ന
എന്‍റെ മുഖത്തേയ്ക്ക് ചിലപ്പോഴെല്ലാം അയാള്‍ കാര്‍ക്കിച്ചുതുപ്പിയിരുന്നു.
കണ്ണുനീരിന്‍റെ ഉപ്പും, അവഗണനയുടെ കയ്പ്പും പേറിയ
പീഡനപര്‍വങ്ങള്‍ക്കിടയില്‍ അയാളെനിക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളെ സമ്മാനിച്ചു.
രണ്ടാമത്തെ കുഞ്ഞിന്‍റെ പിതൃത്വത്തെചൊല്ലി കലഹം
രൂക്ഷമായി. വളര്‍ത്തിവലുതാക്കിയ അച്ഛനുമമ്മയും,
കൂടെപിറന്ന സഹോദരിയുംകൂടി എന്നെ അവിശ്വസിച്ചത്
ഗര്‍ഭിണിയായ നാളുകളില്‍ താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
പ്രസവിച്ച കുഞ്ഞിന്‍റെ മുഖത്തിന് അയാളുടെ അസാമാന്യമായ
സാദൃശ്യം സമ്മാനിച്ച് ഈശ്വരന്‍ എന്‍റെ കൂട്ടിനെത്തിയപ്പോള്‍
അമ്മയും അനിയത്തിയും കണ്ണുനീര്‍കൊണ്ട് എന്‍റെ കാല്‍പാദങ്ങള്‍ കഴുകി, അച്ഛന്‍ വാത്സല്യത്തോടെ
ചേര്‍ത്തുപിടിച്ചു.
അപ്പോഴേയ്ക്കും കുടുംബകോടതിയില്‍നിന്നും വിവാഹമോചനസര്‍ട്ടിഫിക്കറ്റും നേടി അയാള്‍ മറ്റൊരു
യുവതിയോടൊപ്പം ജീവിതം തുടങ്ങിയിരുന്നു."
"വേണേല്‍ എഴുതിക്കോ അക്കാകുക്കാ..
എനിക്ക് പറയാനേ അറിയൂ എഴുതാന്‍ അറിയില്ല.
ന്‍റെ മൊബൈലില്‍ മംഗ്ലീഷേയുള്ളൂ.... "
കുലുങ്ങിയുള്ള ചിരികള്‍ക്കൊപ്പം,
അവളുടെ തൊണ്ടയിടറിയിരുന്നില്ലേ..
അതുപറയുമ്പോളെന്ന്‍ എനിക്ക് തോന്നി.
അമ്പരന്ന് അവള്‍പറയുന്നതെല്ലാം മൂളിക്കേട്ടുകൊണ്ടിരുന്ന
എന്‍റെ മനോവ്യാപാരം അളന്നുതിട്ടപ്പെടുത്തിയെന്നപോലെ
അവള്‍ വീണ്ടും പറഞ്ഞുതുടങ്ങി.
ഇപ്പോഴെനിക്ക്‌ ഇവിടെ ഗള്‍ഫില്‍ ജോലിയുണ്ട്.
മെച്ചപ്പെട്ട ശമ്പളമുണ്ട്,
കിടക്കാന്‍ ശീതീകരിച്ച മുറിയുണ്ട്,
പുറംലോകത്തെക്കുറിച്ചറിയുവാന്‍ മൊബൈലില്‍
വൈഫൈയുണ്ട്. ഇവിടെ വിരലിലെണ്ണാവുന്ന നിങ്ങളെപ്പോലെയുള്ള സുഹൃത്തുക്കള്‍ ഉണ്ട്
അനിയത്തിയെ വിവാഹംകഴിച്ചയച്ചു.
എനിക്കും ,കുടുംബത്തിനും മെച്ചപ്പെട്ട ആഹാരമുണ്ട്.
കഴിഞ്ഞതവണ വെക്കേഷന് നാട്ടില്‍പ്പോയപ്പോളോരു
കാക്കാത്തി കൈനോക്കി എന്നോട് പറഞ്ഞത് എന്താന്നറിയ്വോ?..
"രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവന്‍ തിരിച്ചുവരും,
നിന്നെ വീണ്ടും വിവാഹം കഴിക്കും"
ഞാനിപ്പോ അയാളുമായി ദിവസവും രാത്രിയില്‍ ചാറ്റ്
ചെയ്യാറുണ്ട്, ഇതേ ഫെയ്ക് ഐ-ഡി യില്‍.
അയാള്‍ക്കറിയില്ല ഞാന്‍ ആരാണെന്ന്.
അയാളുടെ ആഗ്രഹങ്ങള്‍ എല്ലാം എനിക്കറിയാം.
പുതിയഭാര്യ അരികത്തുകിടന്നുറങ്ങുമ്പോള്‍
അയാള്‍ ഇപ്പോള്‍ എന്‍റെ സ്നേഹമൂറുന്ന വാക്കുകളും,
കാമംകലര്‍ന്ന നിശ്വാസങ്ങള്‍ക്കുമായി ഉറക്കമിളച്ച്
കാത്തിരിക്കുകയാണ്.
എനിക്കറിയാം, അയാളോടൊപ്പമുള്ള ജീവിതം
ഒരിക്കലും ആഹ്ലാദപ്രദമാകില്ലെന്ന്.
പക്ഷേ എന്താന്നറിയ്വോ?..
മദ്യപിച്ചുരാത്രിവന്നാല്‍ പിറ്റേദിവസം അയാള്‍ക്ക്‌
ഭയങ്കര തലവേദനയാണ്, അപ്പോള്‍ ഞാന്‍ വിക്സ്
പുരട്ടിത്തിരുമ്മികൊടുക്കണം.
ഇതെല്ലാം പുതിയ ഭാര്യ ചെയ്തുകൊടുത്താല്‍ അയാള്‍ക്ക്‌
ഇഷ്ടപ്പെടില്ല, എനിക്കറിയാം.
അയാള്‍ ശര്‍ദ്ധിച്ചത് എത്രയോ തവണ ഞാന്‍ ഈ കൈക്കുമ്പിളില്‍
കോരിയെടുത്ത് വൃത്തിയാക്കിയിരുന്നു.
ഇതെല്ലാം പുതിയ ആ ഭാര്യ ചെയ്യുന്നുണ്ടാവുമോ?..
അയാള്‍ ഇപ്പോള്‍ ഒരു പാട് സങ്കടപ്പെടുന്നുണ്ടാവില്ലേ?..
ഉണ്ട് എനിക്കറിയാം,
ആ ഹൃദയത്തിന്‍റെ വേദനകള്‍ ഇപ്പോള്‍ എനിക്കറിയാം.
അയാളുടെ രണ്ടുമക്കളുടെ അമ്മയാണെന്നറിയാതെ
അയാളിപ്പോളെന്നെ ജീവനുതുല്യം സ്നേഹിക്കുകയാണ്.
എനിക്കുവേണം അയാളെ..
മദ്യപിച്ചു മദോന്മത്തനായി ഓരോ രാത്രികളിലും
പടികടന്ന് വരണം.
ഇനിയും കനലെരിയുന്ന സിഗരറ്റ് കൊണ്ട് അയാളെന്‍റെ
മേനിയില്‍ പൊള്ളിക്കണം.
മുഖത്തേയ്ക്ക് തുപ്പണം.
ശര്‍ദ്ധിച്ചത് കൈക്കുമ്പിളില്‍ കോരിയെടുത്ത്
എനിക്ക് മുറി വൃത്തിയാക്കണം
.
ഞാന്‍ മുന്‍പേ പറഞ്ഞില്ലേ?..
മദ്യപിച്ചുരാത്രിവന്നാല്‍ പിറ്റേദിവസം അയാള്‍ക്ക്‌
ഭയങ്കര തലവേദനയാണ്, അപ്പോള്‍ എനിക്ക് വിക്സ്
പുരട്ടിത്തിരുമ്മികൊടുക്കണം."
ഇതും പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.
_____________________________________________________
ഇന്നലെയൊരു ഫേയ്ക് ഐ ഡി എന്നോട് പറഞ്ഞ കഥ.
ക്ഷമിക്കണം, കഥയല്ല. ജീവിതം..!!

-അക്കാകുക്ക-


2014, നവംബർ 12, ബുധനാഴ്‌ച

നാപ്കിന്‍ പര്‍ചെയ്സിങ്ങിന്‍റെ ഓര്‍മകളിലൂടെ ...





ഒരിക്കല് സ്കൂളീന്ന് വരുന്ന വഴിയില് ഒരാള്‍ ഒരു കവര്‍
എന്‍റെ കയ്യില്ഏല്‍പ്പിച്ചിട്ട്‌ തൊട്ടടുത്ത ടെക്സ്റ്റയില്‍ ഷോപ്പിലെ
നീല ചുരിദാറിട്ട ചേച്ചിക്ക് കൊടുക്കാന്‍ പറഞ്ഞു.
ഞാന്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു
.
ഇതെല്ലാം കണ്ടുകൊണ്ട് ഷോപ്പിന്‍റെ മുതലാളി
കൌണ്ടറില്‍ ഇരുന്നിരുന്നു, ഇദ്ദേഹത്തിനാണെങ്കിലോ
ഞാന്‍ ഏതുവീട്ടിലെയാണെന്ന് അറിയുകയും ചെയ്യാം.
പിറ്റേന്ന് സ്കൂള്‍ വിട്ടെത്തിയ എനിക്ക് എന്‍റെ വീട്ടീന്ന്
പൊതിരേ കിട്ടി പണിഷ്മെന്റ്..!
എല്ലാം കഴിഞ്ഞൊരു ഉപദേശവും...
"അയാളുടെ കയ്യീന്ന് ആ 'ലവ് ലെറ്റര്‍' അയാളെപ്പേടിച്ചുവാങ്ങിയെന്നിരിക്കട്ടെ,
എങ്കിലത് ആ ഷോപ്പിന്‍റെ ഉടമസ്ഥനെ എല്പ്പിക്കായിരുന്നില്ലേ..?..
ഗുരുത്വമില്ലാത്തവനേ"
"നേരെ ആ പെങ്കുട്ടിക്ക് കൊണ്ട് കൊടുക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത്.?.. "
ശരി,, അങ്ങനെ ഞാന്‍ ഗുരുത്വം സമ്പാദിക്കാന്‍ തീരുമാനിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞ് സ്കൂളില്‍ കണക്ക് ടീച്ചര്‍ അവധിക്ക്
പോയപ്പോള്‍ പകരക്കാരിയായി നല്ല ഭംഗിയുള്ള ഒരു ടീച്ചര്‍
പഠിപ്പിക്കാനെത്തി.
ടീച്ചറിനെ സോപ്പിട്ട് പെട്ടെന്ന് തന്നെ ഞാന്‍ അവരുടെ പെറ്റ് ആയി.
ഒരു ദിവസം ടീച്ചര്‍ ഒരു കവര്‍ തന്നിട്ട് എന്നോട് പറഞ്ഞു,
'ഉച്ചയ്ക്ക് ലഞ്ച് കഴിക്കാന്‍ പോകുമ്പോ ഇത് വീടിനടുത്തുള്ള
ലേഡീസ് ഷോപ്പില്‍ കൊടുത്താല്‍ മതി, അയാള്‍ക്കറിയാം.. "
ടീച്ചറിന്‍റെ മുഖത്തും അന്നാ കവര്‍ എന്നെ ഏല്‍പ്പിച്ച ആളുടെ
മുഖത്തുകണ്ടപോലെ ഒരു പരിഭ്രമവും,
ചമ്മലും ഞാന്‍ വായിച്ചെടുത്തു.
എങ്കിലും ടീച്ചറിനോടുള്ള ഇഷ്ടം കാരണം, ഞാനാ കവര്‍
ലേഡീസ് ഷോപ്പിലെ സുമുഖനായ ചെറുപ്പക്കാരനെ
ഏല്‍പ്പിച്ചപ്പോള്‍ "ഭക്ഷണം കഴിച്ച് തിരികെ വരുമ്പോ ഇവിടെ
കയറൂ" എന്നയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
തിരികെ സ്കൂളിലേക്ക് മടങ്ങുമ്പോ മറുപടിക്കത്ത് കൂടാതെ
ഒരു സമ്മാനപ്പൊതിയും കൂടി ടീച്ചറിന് കൊടുക്കാന്‍ അയാള്‍
എന്നെ ഏല്‍പ്പിച്ചു,
എനിക്കാണെങ്കില്‍ ആകെ പരിഭ്രമമായി. പൊതിയില്‍ അമര്‍ത്തി
നോക്കിയപ്പോ 'ബ്രഡ്' പോലെ ഞെങ്ങുന്നുണ്ട്. അഴിച്ച് നോക്കാനും ഒരു ഭയം.
പ്രശ്നം ഇനിയും നീട്ടിക്കൊണ്ടുപോയാല്‍
സംഗതി ഗുരുതരമാകുമെന്നും എന്നെയിനിയും വീട്ടുകാര്‍ പഞ്ഞിക്കിടുമെന്ന് ഭയം തോന്നിയതിനാലും പ്രസ്തുത പൊതിയും,കവറും സ്കൂളിലെ വേണ്ടപ്പെട്ട
പരമാധികാരിയായ ഹെഡ്മാസ്റ്ററെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയും,അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
ഉച്ചയൂണ് കഴിഞ്ഞെത്തിയ എന്നേപ്രതീക്ഷിച്ചിരുന്ന ടീച്ചറിനെ,
പിന്നെ പ്യൂണ്‍ വന്ന് ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക്
കൂട്ടിക്കൊണ്ട് പോകുന്നത് ഞാന്‍ തെല്ലൊരു അങ്കലാപ്പോടെയും
അഭിമാനത്തോടെയും ഒളിഞ്ഞുനിന്ന് നോക്കി കണ്ടു.
തിരിച്ചിറങ്ങുമ്പോള്‍ ആ പൊതിയും, കവറും
ടീച്ചറിന്‍റെ കൈയില്‍കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
ഹെഡ്മാസ്റ്ററും ഈ കള്ളക്കളിയ്ക്ക് കൂട്ടുനില്‍ക്കുന്നോ?..
പക്ഷേ, കണക്ക് ടീച്ചര്‍ ഈ പ്രശ്നത്തിന്‍റെ പേരില്‍ എന്നോട്
വലിയ ശണ്Oയ്ക്ക് വന്നില്ല എന്നതും, സ്കൂളിലെ മറ്റു
ടീച്ചര്‍മാര്‍ പിന്നീട് എന്നെക്കാണുമ്പോഴെല്ലാം കളിയാക്കി
ചിരിച്ചിരുന്നതിനും കാരണം എന്തായിരുന്നെന്ന്
കുറേ കാലം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്‌..
___________________________________________________________
‪#‎CARE‬ FREE സാനിറ്ററിനാപ്കിന്‍) പര്‍ചെയ്സിങ്ങിന്‍റെ ഓര്‍മകളിലൂടെ ഒരു യാത്ര.

-അക്കാകുക്ക-










2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

പുസ്തകപ്പുഴു




'മുഞ്ഞ'ബാധിച്ച അനേകം പ്രൊഫൈലുകള്‍
താണ്ടി നീയെന്‍റെയരികിലെത്തിയ 

ആ പ്രഭാതം നിനക്കോര്‍മ്മയുണ്ടോ?..

ചെറിയൊരു ചാറ്റല്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന
നിന്‍റെ തല തുവര്‍ത്തുമ്പോള്‍ നെറ്റിയിലെ പടരുന്ന സിന്ദൂരം
ഞാന്‍ കണ്ടിട്ടും കാണാത്തപോലെ കണ്ണടച്ചു.

കളമൊഴികളും, മഴമര്‍മ്മരങ്ങളുമൊരുമിച്ചുതോര്‍ന്നനേരം
ഒരു ചെറിയ മന്ദസ്മിതത്തോടെ പടിയിറങ്ങി
നീനടന്നനേരം വീണ്ടും ഞാനിവിടെ തനിച്ചായി.

ഞാനിപ്പോള്‍, നീ പറഞ്ഞവഴികളിലൂടെ
സഞ്ചരിച്ച് നിന്‍റെ ചാരേയെത്തിനില്‍ക്കുന്നു.

പുസ്തകപ്പുഴുവായ് വെളിച്ചംകയറാത്ത മുറിയില്‍
തനിച്ചിരിക്കുന്ന നിന്നെ ഞാനെന്‍റെ പ്രേമത്തിന്‍റെ
കുരുത്തോലത്തുമ്പില്‍ കൊരുത്ത് പതിയെ വലിച്ച്
പുറത്തിടാന്‍ പോകുന്നു.

നീ വെറുക്കുന്ന ഭൂതവും,വര്‍ത്തമാനവും 

നിന്‍റെ കൈയില്‍നിന്നും പൊതിഞ്ഞുകെട്ടി 
ഞാനീ കാവേരിയില്‍ ഒഴുക്കട്ടെ?..

പ്രണയതീവ്രമായ സൂര്യരശ്മികളേററ് നീ പുളയുന്നത്
നോക്കിനിന്നെനിക്ക് നിര്‍വൃതിയടയണം.

കുങ്കുമചുവപ്പുള്ള സായാഹ്നവേളകളില്‍
കുന്നിന്‍ചെരുവിലൂടെ നമ്മുക്കൊരുമിച്ച്
പ്രേമപൂര്‍വ്വം തൊട്ടുരുമ്മി നടക്കാന്‍ നിനക്കാഗ്രഹമില്ലേ?..

അടരുന്നസന്ധ്യയില്‍ അകത്തളത്തിലൊരു പായില്‍
നീയും ഞാനും ചുംബനം കൈമാറുമ്പോള്‍
പുറത്ത് മഴപ്പെരുക്കങ്ങള്‍ക്ക് നിനക്ക് കാതോര്‍ക്കേണ്ടേ?..

പ്രിയേ...!
നിന്നെയെനിക്ക് വേണം,

വിജനമായ ഈ പുല്‍ത്തകിടിയില്‍ എന്‍റെ അടിവയറ്റിലെ
തീയായ്,ജ്വാലയായ്,കനലായ് നിന്നിലെ പുസ്തകപ്പുഴുവിനെ
സ്ഫുടം ചെയ്തെടുത്ത് ഞാനൊരു പൂമ്പാറ്റയാക്കും.

മഴവില്ലിനെക്കുറിച്ചെഴുതാന്‍ നീ തയ്യാറായിക്കോളൂ..
മാനത്ത് കാര്‍മേഘങ്ങള്‍ വിരിയുന്നുണ്ട്.

നിന്‍റെ തൂലികയിലെ വരികളായി കടലാസില്‍ പടര്‍ന്നിറങ്ങാന്‍
മഴയും,ഞാനും ഇപ്പോള്‍ പെയ്തുതുടങ്ങിക്കഴിഞ്ഞു.

-അക്കാകുക്ക-
 — feeling in love





മത്സ്യകന്യക




മഴക്കവിതകള്‍ മൂളുന്നൊരു മത്സ്യകന്യകയെ
കിനാവ്‌ കാണുന്നതൊരു പതിവായിരിക്കുന്നു.

തിരകളെണ്ണിയിരിക്കുമ്പോഴൊന്നും തീരാത്തണയാതെ
നിശീഥിനിയുടെ നിമിഷങ്ങളിലെപ്പോഴോയെന്‍റെ
തൂവെള്ളപ്പുതപ്പിനടിയിലേക്ക് നീന്തിക്കയറുന്നവള്‍
പുലരിയില്‍ ഞാനുണരുംമുന്‍പേ പടികടന്ന്‍പോകുമായിരുന്നു.

കണ്ണ്തിരുമ്മിയെഴുന്നെല്‍ക്കുമ്പോഴവളുടെ വെള്ളിയര-
ഞ്ഞാണത്തിലെ ചിതമ്പലുകള്‍ കൌതുകപൂര്‍വ്വം 
വീക്ഷിക്കുന്നമാത്രയിലെന്‍റെയരക്കെട്ടിലൊരു
കളമെഴുത്തുപാട്ടിന്‍റെ വഴുവഴുപ്പാര്‍ന്ന നേര്‍ത്ത
ശീലുകള്‍ കണ്ടുഞാന്‍ അമ്പരപ്പെടാറുണ്ടെപ്പോഴും.

തന്ത്രപരമായവളെ ഞാനിന്നുരാത്രിയെന്‍റെ
ചൂണ്ടയില്‍ കോര്‍ക്കും,
പഞ്ചസാരത്തരികളിട്ട് പാലൂട്ടിവളര്‍ത്താനൊരു
പളുങ്കുഭരണി ഞാന്‍ പാകപെടുത്തിയെടുത്തിട്ടുണ്ട്.

ഞാനിപ്പോള്‍ വിളക്കണച്ചു ഉറക്കംനടിച്ചു കിടക്കുകയാണ്.
കതകുകള്‍ അവള്‍ക്കായ്‌ തുറന്നിട്ടിരിക്കുന്നു.
തിരകളുടെ ഇരമ്പല്‍ എനിക്കിപ്പോള്‍ ശ്രവ്യമാണ്,
അവളുടെ വാല്‍പാദങ്ങളുടെ മെതിയടിയൊച്ചകള്‍
അടുത്തടുത്ത് വരുന്നുണ്ട്.

മഴമേഘക്കുഞ്ഞുങ്ങളെ താരാട്ടുപാടിയുറക്കുന്നൊരു
മത്സ്യകന്യകയും ഞാനുമാണിന്നുരാത്രിയെന്‍റെ സ്വപ്നം..!

-അക്കകുക്ക-
 — feeling romantic.




പ്രണയോംകിസിന്ദഗി കഭി ഭി ഖതം നഹി ഹോതാഹേയ്,,!




സായാഹ്നങ്ങളില്‍ ഞാനിവിടെ തനിച്ചാണ്,
വീടിന്പുറത്തെ പുല്‍ത്തകിടിയില്‍ ഒരുകപ്പ് ചായയും,
അരികിലൊരു ലാപ്‌ടോപ്പുമായി കുറേനേരമിങ്ങിനെയിരിക്കും.

സന്ധ്യമയങ്ങുമ്പോള്‍ ആരാധനാലയങ്ങളില്‍ നിന്നും
പ്രാര്‍ത്ഥന ഓര്‍മ്മിപ്പിക്കുന്ന അശരീരികള്‍ കേട്ടുതുടങ്ങും.

ദൈവവുമായുള്ള സമ്പര്‍ക്കത്തിന് ശേഷം, ഇളംകാറ്റിന്‍റെ
തഴുകലേറ്റ്‌ പുല്‍നാമ്പുകളോട് കിന്നാരംപറഞ്ഞ് 

അരണ്ടവെളിച്ചത്തില്‍ മലര്‍ന്ന്കിടക്കുമ്പോള്‍
ചിലസമയങ്ങളില്‍ ആകാശത്ത് നക്ഷത്രങ്ങളുണ്ടായിരിക്കും.

അടുത്തടുത്തായി പിണങ്ങിനില്‍ക്കുന്ന രണ്ട്നക്ഷത്രങ്ങള്‍
പോകെപ്പോകെ ഈര്‍ഷ്യവെടിഞ്ഞു ഇണചേരുന്നത്
മനസ്സില്‍ സങ്കല്‍പ്പിക്കും.

പിന്നീട് കണ്ണുകള്‍ പതിയെ അടച്ചുപിടിക്കും.
നക്ഷത്രങ്ങളുടെ കിന്നാരം പറച്ചിലും,ശൃംഗാരസ്വരങ്ങളും
അപ്പോഴെനിക്ക്‌ വ്യക്തമായി കേള്‍ക്കാം.

ഓരോ ദിവസവും ചന്ദ്രന്‍ പ്രകാശിക്കുന്നത് രൂപഭേദങ്ങളുടെ
വേഷപ്പകര്‍ച്ചയോടെയാണ്. അപ്പോഴെല്ലാം എനിക്കെന്‍റെ
പ്രണയിനിയെ ഓര്‍മ്മവരും ,
അവളും അങ്ങിനെത്തന്നെയല്ലേ?..

ഗോകര്‍ണ്ണത്തില്‍ എന്‍റെ പ്രിയതമയിപ്പോള്‍ ഗാഡമായ
നിദ്രയില്‍ കിനാവുകളുടെ ലഹരിയില്‍ ഒരു മഴക്കവിത
മൂളുന്നുണ്ടാവും.
_________________________________________________________
#പ്രണയോംകിസിന്ദഗി കഭി ഭി ഖതം നഹി ഹോതാഹേയ്,,!

-അക്കാകുക്ക-
 — feeling loved.






കൊലയാളികള്‍ക്ക് ഒരോര്‍മ്മക്കുറിപ്പ്‌ :-



കത്തി മൂര്‍ച്ചയുടെ പര്യായമായിരിക്കണം.

കാരണം,
കോശങ്ങളെ അരിഞ്ഞു മുന്‍പോട്ടുപായുമ്പോള്‍
ഉറുമ്പ് കടിക്കുന്ന വേദനപോലും ഉണ്ടാവരുത്.

എതിരെ നിന്ന് മുഖാമുഖം പകയോടെ
കണ്ണില്‍ നോക്കി ചന്നംപിന്നം വെട്ടിക്കണ്ടിക്കരുത്.

കാരണം,
ഉറക്കച്ചടവുള്ള കണ്‍കോണുകളിലെ ഭീതി തലച്ചോറി
ലൂടെ ഹൃദയത്തിലെത്തി പെരുമ്പറ മുഴക്കും.

പിറകില്‍ നിന്ന് പിന്‍കഴുത്തില്‍ ആഞ്ഞൊരു
വെട്ടിന് ഉടലും തലയും വേര്‍പെടണം.
'അമ്മേ' യെന്ന്‍ വിളിക്കാനുള്ള സാവകാശം
പോലും ബാക്കി വെച്ചേയ്ക്കരുത്.

കാരണം,
ആ വിളി അമ്മ കേള്‍ക്കും,എത്ര ദൂരെയാണെങ്കിലും
എത്ര ഗാഡമായ നിദ്രയിലാണെങ്കിലും.

എപ്പോഴോ കുഴിച്ചിട്ട പൊക്കിള്‍ക്കൊടി
ഭൂമിക്കടിയില്‍കിടന്ന് പ്രകമ്പനം കൊള്ളും,
അതിന്‍റെ പ്രതിധ്വനികള്‍ നിങ്ങളുടെ കുടുംബങ്ങളുടെ
അസ്ഥിവാരങ്ങള്‍ തകര്‍ത്തെറിയാനുള്ള
സുനാമിത്തിരകളെക്കാള്‍ ശേഷിയുണ്ടായിരിക്കും.

ശാപഗ്രസ്ഥങ്ങളുടെ തീച്ചൂളയില്‍ അനാഥമാക്കപ്പെടുന്ന
കുടുംബം നിങ്ങള്‍ക്കൊരിക്കലും അലങ്കാരമാവില്ല.

അനന്തരം,
ഉറവപോല്‍ ഉതിരുന്ന രുധിരപ്രവാഹം
തൂവെള്ളവസ്ത്രത്തില്‍ പൊതിഞ്ഞെടുക്കണം
ശവംതീനിയുറുമ്പുകള്‍ക്ക് പാനം ചെയ്യാന്‍
തെരുവില്‍ ഉപേക്ഷിച്ച് കടന്നുകളയരുത്.

മുന്‍പോട്ട് തള്ളിയ കണ്ണുകള്‍ തിരികെ പ്രതിഷ്ടിച്ച്
ചേര്‍ത്തടയ്ക്കാന്‍ മറന്നുപോകരുത്.
നേരംപുലരും വരെ നിങ്ങളിലൊരാള്‍ കാവലിരിക്കണം.

കാരണം,
തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ടാവും,
നിങ്ങളെപ്പോലെ..

അവയ്ക്ക് വേണ്ടത് മാംസമാണെങ്കില്‍,
നിങ്ങള്‍ക്ക് വേണ്ടത് ജീവനാണല്ലോ....
തുടിക്കുന്ന,ത്രസിക്കുന്ന ജീവന്‍..!

-അക്കാകുക്ക




2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

തുപ്പലിന്‍റെ മണമുള്ള ബസന്തി..




തുപ്പലിന്‍റെ ചൂരുള്ള അവളുടെ
പേര് 'ബസന്തി' എന്നായിരുന്നു.
ഗോതമ്പിന്‍റെ നിറവും, പിരിഞ്ഞുകിടക്കുന്ന തോളറ്റംവരെ
അലസമായിട്ടിരിക്കുന്ന ചെമ്പന്‍ മുടിയും,
വസൂരിക്കലയുള്ള തുടുത്ത മുഖവും,
കല്ല്‌പതിച്ച മൂക്കുത്തിയുമൊക്കെയായി
പടികടന്ന് മുറ്റത്തെത്തുമായിരുന്ന അവളെ കാണുമ്പോള്‍,
പ്രളയകാലത്ത്ഒറീസയില്‍ നിന്നും കേരളത്തിലെത്തുന്ന
കൂട്ടത്തിലെ ഒരന്തേവാസിയെ ഓര്‍മ്മിപ്പിച്ചിരുന്നു.
മുട്ടിന് താഴെവരെയുള്ള പാവാടയുടെ ഒരു തുമ്പ് അരയില്‍
തിരുകിക്കയറ്റി, നിറംമങ്ങിയ പുള്ളിജംബറുമിട്ട് മുറ്റമടിക്കുന്ന
ബസന്തിയെയാരിക്കും മിക്കവാറും ദിവസങ്ങളില്‍
ഉണര്‍ന്നെണീറ്റുവരുമ്പോള്‍ കാണുന്നത്.
'ചാരമിട്ട് അമര്‍ത്തിത്തേച്ചാലേ വൃത്തിയാവൂ .. ട്ടോ..'
ഉമ്മാന്‍റെ ആജ്ഞ സ്ഫുരിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍
ബസന്തിയുടെ പാത്രംമോറലിന് ജീവന്‍ വെക്കും.
പെങ്കുട്ടികള്‍ ഇല്ലാത്ത വീടായിരുന്നതിനാല്‍ എന്‍റെയും,
അനിയന്മാരുടേയും പഴയ ഷര്‍ട്ടുകള്‍ ഉമ്മ ഇടയ്ക്കിടെ
ബസന്തിക്ക് പൊതിഞ്ഞെടുത്ത്കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
പക്ഷേ , അതൊന്നും അവള്‍ ധരിച്ചുകണ്ടിട്ടിട്ടില്ല.
പടികടന്ന് വരുന്നതും,പോകുന്നതുമല്ലാതെ, എവിടെനിന്ന്
ബസന്തി വരുന്നു,എവിടേക്ക് പോകുന്നു എന്നും എനിക്കറിയില്ല.
എപ്പോഴും മുഖത്ത് ഒരു വിഷാദഭാവം തളംകെട്ടി
നിന്നിരുന്ന അവള്‍ സംസാരിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
മച്ചിലെ മാറാല തൂക്കുന്നതിനിടയില്‍ ഒരു വലിയ എട്ടുകാലിയെ
കണ്ടുപേടിച്ച് 'അരെ..ബാപ്പ് രേ.. ബച്ചാവോ,, ബച്ചാവോ'
എന്നും ഓരിയിട്ട് എന്റെയരികെ ഓടിവന്ന് ചേര്‍ന്നണഞ്ഞ്
നിന്നപ്പോള്‍ കിതപ്പണയ്ക്കാന്‍ പാടുപെടുന്ന തുപ്പലിന്‍റെ മണമുള്ള
ബസന്തിയെ ഞാന്‍ തെല്ലൊരു കൌതുകത്തോടെ നോക്കി.
ഉമ്മ വീട്ടിലില്ലാതിരുന്ന ഒരു ദിവസം അടുക്കളയിലെ അലമാരിയില്‍
നിന്നും പലഹാരം എടുക്കാനായി കസേരയിട്ട് കയറുന്നതിനിടയില്‍
തെന്നിവീണ് കാല്പൊട്ടിയ എന്നെ അനുകമ്പയോടെ
പിടിച്ചെഴുന്നെല്‍പ്പിച്ച ബസന്തി മുറിവില്‍ തേയിലപ്പൊടി വിതറി
പഴന്തുണി വെച്ചു കെട്ടിത്തന്നു.
തുപ്പലിന്‍റെ മണം ഒഴിച്ചുനിര്‍ത്തിയാല്‍ ബസന്തി
എനിക്ക് പ്രിയപ്പെട്ടവള്‍ ആയിത്തീരുകയായിരുന്നു.
ഒരു ദിവസം മഴയത്ത് വില്ല്പൊട്ടിയ
ഒരുകുടചൂടി പടികടന്ന് വരുമ്പോള്‍ അവളുടെ കൈയില്‍
ഒരു റോസാച്ചെടിയുടെ കമ്പ് ഉണ്ടായിരുന്നു.
മുറ്റമടിക്കുന്നതിനിടയിലോ,പാത്രം മോറുന്നതിനിടയിലോ,
എപ്പോഴോ ഒരു മണ്‍ചട്ടിയില്‍ ആ റോസാകൊമ്പ് കുഴിച്ചിട്ട്
വെള്ളം ഒഴിച്ച് എന്‍റെ പ്രിയപ്പെട്ട ഇരുമ്പന്‍പുളിമരത്തിനടുത്ത്
അവള്‍ കൊണ്ടുപോയി വെക്കുന്നത് ഞാന്‍ അവളറിയാതെ ശ്രദ്ധിച്ചു.
ചിലപ്പോഴൊക്കെ മുടിചീകാന്‍ വരാന്തയിലെ
ചില്ല്പൊട്ടിയകണ്ണാടിക്കരികിലെ ചീര്‍പ്പ് കൈയിലെടുക്കുമ്പോള്‍
പിരിഞ്ഞ ചെമ്പന്‍മുടികള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ഞാന്‍
തെല്ലൊരു അലോസരത്തോടെ പറിച്ചുകളഞ്ഞു.
എങ്കിലും ബസന്തിയെ എനിക്കിഷ്ടമായിരുന്നു.
ഏകാദശികാണാന്‍ പോയപ്പോ, വിനോദ് അവന്‍റെ പെങ്ങള്‍ക്ക്
വളയും,റിബ്ബണും,പൊട്ടും വാങ്ങിയപ്പോള്‍ അതുപോലൊരുകൂട്ടം
എനിക്കും വേണമെന്ന് പറഞ്ഞ എന്നെ നോക്കി അവന്‍ കളിയാക്കിച്ചിരിച്ചു.
ഉമ്മ കാണാതെ ഏകാദശിക്ക് വാങ്ങിച്ച പൊതി
ഇരുമ്പന്‍പുളിമരത്തിന്‍റെ ചുവട്ടില്‍ റോസാച്ചെടിയെ
സാക്ഷിയാക്കി ബസന്തിക്ക് സമ്മാനിക്കുമ്പോള്‍
വിടരാന്‍വെമ്പുന്ന ഒരു ചുവന്ന മൊട്ട് എന്നെനോക്കി
മന്ദസ്മിതം പൊഴിക്കുന്ന പോലെ തോന്നി.
പിറ്റേന്ന് പുലരുമ്പോള്‍ വളയും,റിബ്ബണും,പൊട്ടും അണിഞ്ഞ്
പടികടന്ന് വരുന്ന ബസന്തിയെ ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു.
പക്ഷേ.. !
ബസന്തി വന്നില്ല.
പിന്നീട് വന്നില്ല..
ഒരിക്കലും വന്നില്ല..
പിന്നീട് ഞാനറിഞ്ഞു,
ബസന്തി മരിച്ചുപോയിരുന്നു.,!
ഇനി ..എഴുതാന്‍ വിരലുകളും വരികളും മരവിച്ചിരിക്കുന്നു.
ഇരുമ്പന്‍പുളി മരത്തിനടുത്ത ബസന്തി നട്ടുനനച്ചിരുന്ന ചുവന്ന
റോസാച്ചെടിയില്‍ പിന്നീടൊരിക്കലും പൂക്കള്‍ വിരിഞ്ഞില്ല.
എങ്കിലും ഞാനിടയ്ക്ക് അവിടെപോയി വെറുതെനില്‍ക്കുമായിരുന്നു.
അപ്പോഴൊക്കെ അന്തരീക്ഷത്തില്‍ തുപ്പലിന്‍റെ മണവും
എനിക്ക് അനുഭവപ്പെട്ടിരുന്നു.
-അക്കാകുക്ക-


2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

മഴമേഘക്കുഞ്ഞുങ്ങളുടെ ഉല്‍പ്പത്തി...






ഭിഷഗ്വരന്‍റെ കൈയിലെ മൂര്‍ച്ചയേറിയ കത്തി
പോലുള്ള ആയുധം കൊണ്ടാണവളെന്‍റെ ഹൃദയം
കീറിമുറിച്ച് മഴമേഘങ്ങളില്‍ അലിയിച്ചെടുത്ത
പ്രണയതീര്‍ത്ഥം പകര്‍ന്നൊഴിച്ചിട്ട്‌ പടിയിറങ്ങിയത്.

ഈ മരുഭൂവിലെ കൊടുംചൂടില്‍ ആവിയായ്,
നീരാവിയായ് ബഹിര്‍ഗമിക്കാനാവാതെ 
തുന്നിക്കെട്ടിയ ന്‍റെ ഹൃദയത്തിലാ സ്നേഹജലം
അഗ്നിപര്‍വതം പോല്‍ പുകഞ്ഞ് നീറുന്നു..!

പാതിമയക്കത്തിലെ അപരാഹ്നങ്ങളില്‍
ഉന്മാദത്തിന്റെ ഊഷ്മളതയില്‍ ഞാനിപ്പോള്‍
കാണുന്ന ചൂടുള്ള കിനാക്കളെല്ലാം അവളുടെ
മഴക്കവിതകളെക്കുറിച്ചു മാത്രമായിരിക്കുന്നു.

ഇളംചൂടുള്ള തുടിക്കുന്ന മാറില്‍ച്ചേര്‍ത്തുപിടിച്ച
വളെന്നെ ഓരോ കിനാക്കളിലും താരാട്ടുപാടുന്നു.
പൊഴിയുന്ന മുടികള്‍ക്കിടയിലൂടെ താമരനൂലുകള്‍
തോല്‍ക്കുന്ന അംഗുലികളാല്‍ പതിയേ തലോടുന്നു.

നെറ്റിയിലൂടെ പടര്‍ന്നിറങ്ങുന്ന വിയര്‍പ്പ്തുള്ളികളും
നാസാരന്ദ്രങ്ങളിലൂടെ കിനിഞ്ഞിറങ്ങുന്ന രുധിരകണങ്ങളും
പവിഴാധരത്താല്‍ ഒപ്പിയെടുക്കുന്നു, ഞാനപ്പോള്‍
മൃദുവായി കണ്‍പീലികള്‍ ചേര്‍ത്തടയ്ക്കുന്നുവെത്രെ..!

ഇനിയുമെത്ര നാഴികകള്‍?...
ഈ അഗ്നിപര്‍വ്വതം വിസ്ഫോടനം ചെയ്തവള്‍
നിക്ഷേപിച്ച പ്രണയലാവകളീ മരുഭൂമിയിലെ
ഓരോ മണല്‍ത്തരികളിലും പടര്‍ന്നുചേരുവാന്‍..

മാലാഖമാര്‍ അവളോടൊപ്പം ചേര്‍ന്ന് സ്വര്‍ഗത്തില്‍
മണിയറയോരുക്കുന്ന ധൃതിപിടിച്ച പ്രവര്‍ത്തിയിലത്രേ..!!

-അക്കാകുക്ക-

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

മീനമാസത്തിലെ ഫയല്‍..




പുരാതനശേഷിപ്പുകളുടെ സ്മാരകകം പോലെയുള്ള ഒരു
നാലുകെട്ടിലായിരുന്നു ആ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
ദേവസ്വംബോര്‍ഡില്‍ നിന്നും ലേലത്തില്‍ വാങ്ങിച്ചതിന് ശേഷം
പുതിയൊരു കെട്ടിടം നിര്‍മ്മിക്കുന്നതുവരെ ഈ നാലുകെട്ടില്‍
തുടരുന്നുവെന്ന് മുന്‍പെപ്പോഴോ ആരോ പറഞ്ഞിരുന്നത് ഓര്‍മ്മയില്‍ വന്നു.
ബൈക്ക് മതില്‍കെട്ടിനുള്ളിലേയ്ക്ക് ഓടിച്ചുകയറ്റി വരാന്തയോട് ചേര്‍ന്ന
വലിയൊരു പ്ലാവിന്‍റെ ചുവട്ടില്‍ പാര്‍ക്ക് ചെയ്തു.

നിറയെ ചാമ്പകമരങ്ങളും,ജാതിവൃക്ഷങ്ങളുമൊക്കെയായി
ഒരു പുരാതന നായര്‍തറവാടിനെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം.
മതിലിനോട് ചേര്‍ന്നു മൂലയില്‍ വവ്വാലുകള്‍ ചപ്പിയിട്ട ബദാമിന്‍റെ
കായ്കള്‍ വൃക്ഷച്ചുവട്ടില്‍ നിറയെ പരന്നുകിടക്കുന്നു.

വരാന്തയില്‍ തൂത്തുകൊണ്ടിരുന്ന സ്ത്രീയോട് ആപ്പീസറുടെ മുറിയിലേക്ക്
പോകേണ്ട വഴിയന്വേഷിച്ചു. വലിയൊരു മുന്‍വാതിലിലൂടെ
അകത്ത്പ്രവേശിച്ച്,വിശാലമായ നടുമുറ്റവും കഴിഞ്ഞ് മരത്തിന്‍റെ
ഗോവണിയിലൂടെ മുകളിലേയ്ക്ക് കയറി. ചുറ്റിലും പഴമയുടെ
ഒരു ഗന്ധം തളംകെട്ടി നിന്നിരുന്നു. അപ്പീസിലെ ജോലിക്കാരെല്ലാം
വന്നുതുടങ്ങുന്നതേയുള്ളൂ....

'പൂങ്കാവനം' എന്ന് നെയിംബോര്‍ഡുള്ള ആപ്പീസറുടെ മുറിക്കുമുന്‍പില്‍
കൂട്ടിയിട്ടിരിക്കുന്ന കസേരയില്‍ ഒരെണ്ണം പൊടിതട്ടിയെടുത്തു ആസനസ്ഥനായി. രാവിലെ  ഒന്‍പതരമണിയ്ക്കും  ശരീരം വിയര്‍ത്തൊഴുകുന്നു. മീനമാസത്തിലെ ചൂട് അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുന്നു. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കര്‍ച്ചീഫ് എടുത്ത് പാന്‍റ്സിന്‍റെ
പോക്കറ്റില്‍ത്തിരുകിത്തന്നതിന് ലാലീസിനോട് മനസ്സില്‍ കടപ്പാട് രേഖപ്പെടുത്തി. നെറ്റിയിലൂടൊഴുകുന്ന വിയര്‍പ്പ്ചാലുകള്‍ എത്ര തുടച്ചിട്ടും
നിലയ്ക്കുന്നില്ല.

ഒഴിഞ്ഞുകിടന്നിരുന്ന കസേരകളില്‍ അവിടെയവിടെയായി ആളുകള്‍
ഇരിപ്പുറപ്പിച്ചു തുടങ്ങിക്കഴിഞ്ഞു.

'ഈ ആപ്പീസര്‍മാരുടെയൊക്കെ കാര്യം?..!! ഇവര്‍ക്കൊക്കെ സമയത്തിന്
എത്തിക്കൂടെ?.. '
സര്‍ക്കാര്‍ ആപ്പീസുകളുടെ കെടുകാര്യസ്ഥതയെക്കുറിച്ച്
ചുറ്റിനും കൂടിയിരുന്ന രണ്ട്പേര്‍ അന്യോന്യം പിറുപിറുക്കുന്നു.

അല്‍പസമയം കഴിഞ്ഞപ്പോള്‍  വെളുത്ത്തടിച്ച്മധ്യവയസ്കയായ  ഒരു
സ്ത്രീ അപ്പീസറുടെ മുറിക്കുള്ളിലേയ്ക്ക് കയറിപ്പോയി. ചെമ്പകപ്പൂവിന്‍റെ
പരിമളം അപ്പോള്‍ ആ ഇടനാഴിയില്‍ ഉള്ളതായി തോന്നി. ആ സ്ത്രീ കടന്നുപോകുന്ന സമയം വരെ അങ്ങിനെയൊരു സുഗന്ധം അവിടെയില്ലായിരുന്നല്ലോ എന്നും ഞാനോര്‍ത്തു.

'വെല്ല്യ ഗൌരവക്കാരിയാ ഈ പൂങ്കാവനം സാര്‍..  ഒരു പൈസ കൈക്കൂലി മേടിക്കൂലാ...  അനധികൃതമായ ഒരു കാര്യത്തിനും കൂട്ടുനിക്കൂലാ...
എത്ര നാളായി ഒരു സര്‍ട്ടിഫിക്കറ്റിന് കേറിയിറങ്ങുന്നു.'

ഒരു വൃദ്ധന്‍റെ അടക്കിപ്പിടിച്ച സംസാരം, ആരോടോ...

ഓ... ഗോഡ്.. പണിയാവുമോ?...
ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഈ ഇരുപത്തിയേഴാം വയസ്സില്‍തന്നെ ഇങ്ങിനെ ഫയലുകളുമായി
ഒരു കൂട്ടം ആപ്പീസുകള്‍ കയറിയിറങ്ങേണ്ടി വരുമെന്ന് സ്വപ്നത്തില്‍പ്പോലും
കരുതിയിരുന്നില്ല.

ലാലീസിന്‍റെ ഒരാഗ്രഹമായിരുന്നു, നാഷണല്‍ഹൈവേയോട് ചേര്‍ന്ന്
ഒഴിഞ്ഞുകിടക്കുന്ന ആ പ്ലോട്ടില്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലക്സ്.
അവളുടെ ആദ്യത്തെ ഡെലിവറിയും, തിരക്കുകളുമെല്ലാം അവസാനിച്ചപ്പോള്‍
കെട്ടിടം പണി തുടങ്ങി. പഞ്ചായത്ത്,വില്ലേജ്, ഇലക്ട്രിസിറ്റി,വാട്ടര്‍കണക്ഷന്‍ എന്ന് വേണ്ടാ.. ഓരോ കാര്യങ്ങള്‍ക്കുമായി നിരവധി തവണ ഓരോരോ ആപ്പീസുകള്‍...  ഇവിടെയെത്തുന്നത് ഇതാദ്യം.

'സാറിനെ ഉള്ളിലേയ്ക്ക് വിളിക്കുന്നു'
ഗഹനമായ പ്രാരാബ്ദചിന്തകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മുറിയില്‍
നിന്നും പുറത്തിറങ്ങിയ മുന്‍പ് വരാന്തയില്‍ കണ്ട തൂപ്പുകാരിയുടെ ശബ്ദം.

'മേ ഐ കമ്മിന്‍?...'
ഹാഫ്ഡോറില്‍ തട്ടി അനുവാദം ചോദിച്ചു അകത്തുകടന്നു.

'സിറ്റ്ഡൌണ്‍..'

മേശയ്ക്കുപിറകിലെ തടിച്ച മരക്കസേരയില്‍ കുറച്ചുമുന്‍പ് ചെമ്പകത്തിന്‍റെ
സുഗന്ധവും പരത്തി കടന്നുപോയ സ്ത്രീ ഇരിക്കുന്നു. ഏതാണ്ട് അമ്പതിനോടടുത്ത പ്രായം തോന്നിക്കും. ആജ്ഞകള്‍ സ്ഫുരിക്കുന്ന മുഖഭാവം
ആഡ്യത്വം നിഴലിക്കുന്ന ശരീരഭാഷയില്‍ അവര്‍ മൊഴിഞ്ഞു.

എന്‍റെ കൈയിലെ ഫയലുകള്‍ മേശപ്പുറത്ത് വെച്ചു ഭവ്യതയോടെ
ഞാനവരെ നോക്കി എന്‍റെ ആവശ്യങ്ങള്‍ അവതരിപ്പിച്ചു.

'ഉക്കാരു' ഇരിക്കൂ... '
ഒരു ചെറുമന്ദസ്മിതത്തോടെ അവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇരുന്നു.

ഫയലുകളിലെ ഓരോ പേജുകള്‍ മറിക്കുന്നതിനിടയിലും ഞാനറിയാതെ
അവരും, അവരറിയാതെ ഞാനും പരസ്പരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

'ഉക്കാര്' എന്ന് അവര്‍ എന്നോട് പറഞ്ഞതും,പുറത്ത് ബോര്‍ഡില്‍ എഴുതിയ
'പൂങ്കാവനം' എന്ന അവരുടെ പേരും കൂടി ഒരു താരതമ്യപഠനം നടത്തിയപ്പോള്‍ ഈ പ്രസ്ഥാനം മെയ്‌ഡ്-ഇന്‍- തമിഴ്നാട് ആണെന്ന്
ഈസിയായി പിടികിട്ടി.

എന്താ പേര്?..

ഖൈസ് കോംപ്ലക്സ് ... മാഡം...

ഹി. ഹി.. നിങ്ങളുടെ പേരാണ് ചോദിച്ചത് ?...

സോറി മാഡം...

ഞാന്‍ പേര് പറഞ്ഞു.

'ഖൈസ്'  ഉങ്കളുടെ മകന്‍റെ പേരാവും?.. അല്ലേ?.. ഗുഡ്..

വീണ്ടും ചിരിയുടെ അലകള്‍ ഓളംവെട്ടി..

മുകളില്‍ കറങ്ങുന്ന ഫാനിനടിയിലും വിയര്‍ത്തുകുളിക്കുന്നു.
കര്‍ച്ചീഫ് എടുത്ത് മുഖം തുടച്ചു.

മീനമാസത്തിലെ ചൂട് റൊമ്പപ്രമാദം തന്നെ ... അല്ലേ?...

തികച്ചും ഒഫീഷ്യല്‍ അല്ലാത്ത ആ ചോദ്യം കേട്ട്, മുന്‍പ് പുറത്തിരുന്ന വൃദ്ധന്‍
സൂചിപ്പിച്ച 'ഗൌരവക്കാരി' എന്ന ആ പരാമര്‍ശത്തിന് നിരക്കാത്തതാണല്ലോ
എന്നൊരു ഉള്‍വിളി തോന്നിപ്പോയ നിമിഷം.

'അതെ, മാഡം.. വെരി ഹോട്ട്..'
ഞാന്‍ തെല്ലൊരു സന്തോഷത്തോടെ പറഞ്ഞു.

'എന്ത് ചെയ്യുന്നു?..'
വീണ്ടും  പൂങ്കാവനം മാഡം.

ഞാന്‍ വിദേശത്തായിരുന്നു, മാഡം.
ഇപ്പോള്‍ ഇവിടെ അല്‍പ്പം എന്‍ഗേജ് ആയതിനാല്‍ ലോങ്ങ്‌ ലീവിലാണ്.

അത് ഞാന്‍ ഈ ഫയലുകള്‍ നോക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്.
അവര്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട്പറഞ്ഞു.

എവിടെയാ പഠിച്ചത്?.. ഐ-മീന്‍.. കോളെജ്?..
നാട്ടിക- എസ്-എന്‍ കോളേജ്.. കൊടുങ്ങല്ലൂര്‍  എം-ഇ-എസ്-അസ്മാബി കോളേജ്.... മാഡം...
ദേന്‍?...
വീണ്ടും...
തീര്‍ത്തും അനാവശ്യമായ , അണ്‍-ഒഫീഷ്യലായ ഒരു കൂട്ടം ചോദ്യങ്ങള്‍....

വെറുതെയാല്ലാ.. ഈ മീനച്ചൂടില്‍ വിയര്‍ക്കുന്നത്. നിങ്ങളൊക്കെ മിഡില്‍ഈസ്റ്റില്‍ എ-സി മുറികളില്‍ ഇരുന്ന് ശീലിച്ചതിന്‍റെ ട്രബിളാ..!!
എന്നും പറഞ്ഞ് അവര്‍ അടിവരയിട്ടു.

എന്തായാലും ഈ ആപ്പീസില്‍ അധികം കയറിയിറങ്ങേണ്ടി വരില്ലാ.. എന്ന്
മനസ്സ് മന്ത്രിക്കുന്ന പോലെ തോന്നി.

പക്ഷേ.. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവര്‍ പറഞ്ഞുതുടങ്ങി.
'എനിക്ക് അവിടെ വന്ന് ഒന്ന് 'വെരിഫൈ' ചെയ്യണമല്ലോ'.. !!

ഈ ഒരാവശ്യം മുന്‍കൂട്ടി എനിക്ക് അറിയാമായിരുന്നു.
പക്ഷേ ഇങ്ങിനെയൊരു പരിചയപ്പെടലില്‍ ഈ ആവശ്യം ഒഴിവാകുമെന്ന്
തോന്നിപ്പോയി.

ഷുവര്‍.. മാഡം.. മാഡത്തിന്‍റെ സൗകര്യം പോലെ എപ്പോള്‍ വേണമെങ്കിലും
മനസ്സിലുള്ള മുഷിപ്പ് പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു.

ഓക്കേ... എങ്കില്‍ ഞാന്‍ ഫോണില്‍ അറിയിക്കാം, നമ്പര്‍ ഈ ഫയലില്‍
കുറിച്ചിട്ട്‌ അപ്പറം സൂപ്രണ്ടിന്‍റെ മുറിയിലേക്ക് കൊടുത്തോളൂ.. അല്ലെങ്കില്‍
ഇവിടിരിക്കട്ടെ,.. ഞാന്‍ പ്യൂണ്‍ വശം കൊടുത്തയച്ചോളാം.

ബാഗ് തുറന്ന് ഒരു കുപ്പി വെള്ളം എടുക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.

കുടിക്കൂ.. വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ..!!
അവര്‍ കുപ്പി എനിക്ക് നേരെ നീട്ടി.

'ഗ്ലാസ്...?... മാഡം..'

'വൈ ഷൂഡ്?... നോ ഫോര്‍മാലിറ്റീസ്....'

വീണ്ടും പ്രായത്തെ വെല്ലുന്ന ചിരിയുടെ ഓളംതല്ലല്‍....

പൂങ്കാവനം നിഗൂഡതകളിലൂടെ മുങ്ങാംകുഴിയിട്ടു കളിക്കുന്നോ?...

കര്‍ച്ചീഫെടുത്ത് മുഖം ഒന്നുകൂടി അമര്‍ത്തിത്തുടച്ചു.

'എന്‍റെ വിരലുകളില്‍ സ്പര്‍ശിക്കാതെതന്നെ ഈ കുപ്പി അവര്‍ക്കെനിക്ക്
തരാമായിരുന്നില്ലേ?...'
വരണ്ട തൊണ്ടയിലൂടെ തണുത്തജലം പടര്‍ന്നിറങ്ങുമ്പോള്‍ ഞാനോര്‍ത്തു.

ടവ്വലെല്ലാം വിയര്‍ത്തു നാശമായല്ലോ...!!

ഞാന്‍ ചെറിയൊരു ചമ്മലോടെ ചിരിച്ചു.

'വിരോധമില്ലെങ്കില്‍ എതെടുത്തോളൂ... പുതിയതാ..'
വീണ്ടും ബാഗ് തുറന്ന് ഒരു തൂവെള്ളനിറത്തിലുള്ള കര്‍ച്ചീഫ് അവര്‍
എന്‍റെ നേരെ നീട്ടി.

'മാഡം..!!'
ഞാന്‍ അവിശ്വസനീയതയോടെ അവരെ നോക്കി.

വാങ്ങിച്ചോളൂ..
നമ്മള്‍ ഇപ്പോള്‍ പരിചയക്കാരായില്ലേ?...
വീണ്ടും... ചിരി...
അവരുടെ നുണക്കുഴികളും, മൂക്കിനു താഴെ നനുനനുത്ത രോമാരാജികളും
ഇപ്പോഴെനിക്ക്‌ കാണാം.

തുറന്നിട്ട മരത്തിന്‍റെ ജനാലയിലൂടെ ചെമ്പകത്തിത്തിന്‍റെ മണമുള്ള ഒരിളം
കാറ്റ് അകത്തേയ്ക്ക് വരുന്നുണ്ടോ?..
മുകളില്‍ കറ കറ ശബ്ദത്തോടെ തിരിയുന്ന ഫാനിന് തിരുവാതിര
കളിക്കിടയിലെ കുരവയുടെ ശബ്ദമോ?....

ഇനിയിപ്പോ ആ പഴയ ടവല്‍ എന്തിനാ?..
അവര്‍ മേശയ്ക്കടിയില്‍ ഇരുന്ന ചെറിയൊരു 'ഡസ്റ്റ്ബിന്‍' എടുത്ത് എന്‍റെ
നേരെ നീട്ടി.

താങ്ക്സ്.. മാഡം..

തിളച്ചുമറിയുന്ന അവസാനതുള്ളി വിയര്‍പ്പും നെറ്റിയില്‍ നിന്നും
ഒപ്പിയെടുത്ത് എന്‍റെ കര്‍ച്ചീഫ് ഡസ്റ്റ്ബിന്നില്‍ നിക്ഷേപിച്ച് അവര്‍
സമ്മാനിച്ച ടവ്വലുമായി എഴുന്നേറ്റു.

വൈകാതെ ഈ നമ്പറില്‍ വിളിച്ചറിയിക്കുമല്ലോ?...

ഓഫ്കോഴ്സ്...
അവരുടെ ചിരി എന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ബൈക്കിന്‍റെ കീ (താക്കോല്‍)
ഫയലിനോടൊപ്പം മേശപ്പുറത്ത് വെച്ചിരുന്നത് ഓര്‍മ്മവന്നത്.

ഡോറില്‍ തട്ടാതെ തിരികെ അവരുടെ റൂമിലേക്ക്‌ കയറിയ ഞാന്‍
അമ്പരന്നുപോയി. ഞാന്‍ ഡസ്റ്റ്ബിന്നില്‍ നിക്ഷേപിച്ച എന്‍റെ കര്‍ചീഫ്‌
അവരുടെ കൈയില്‍ മുഖത്തോടു ചേര്‍ത്ത് പിടിച്ചിരിക്കുന്നു.

'എക്സ്ക്യൂസ്മീ... മാഡം..
ഞാന്‍ ബൈക്കിന്‍റെ കീ ഇവിടെ വെച്ചു മറന്നു'

മുഖത്തെ ജാള്യത മറയ്ക്കുന്നത്തിനിടയില്‍
 'ഇറ്റ്സ് ആള്‍ റൈറ്റ്..ഇറ്റ്സ് ആള്‍ റൈറ്റ്..'
എന്നു പറയുന്ന അവരുടെ മുഖത്തു നോക്കാതെ 'കീ' എടുത്ത്
കൊടുങ്കാറ്റിന്‍റെ വേഗതയില്‍ പുറത്തെക്കിറങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍
തെളിഞ്ഞത് ചുവപ്പ്നാടയില്‍ കുരുങ്ങാന്‍ പോകുന്ന ഞാനോ, എന്‍റെ
ഫയലുകളോ, അതോ അവരുടെ അമ്പരന്ന മുഖമോ?...

ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല.








അറബിയും,ലോട്ടറിയും,പിന്നെ ഞാനും..!



രാവിലെതന്നെ കഫീലിന്‍റെ ( sponsor) ഫോണ്‍ കോള്‍,
'അക്കൂ.. എനിക്ക് പൂജാബമ്പര്‍ ലോട്ടറിയടിച്ചു, നിന്‍റെ നാട്ടില്‍പ്പോയി
കാശ് വാങ്ങാന്‍ ഒന്ന് കൂടെ വര്വോ'?....
അങ്ങനെ ഞങ്ങ രണ്ടാളും ബീമാനം കേറി നെടുമ്പാശ്ശേരിറിയിലിറങ്ങി.

കഫീലെ, എന്‍റെ വീട്ടീപ്പോയി കുളിയൊക്കെക്കഴിഞ്ഞു ഫുഡ്‌ ഒക്കെ
കഴിച്ചിട്ട് പോരേ കാശ് വാങ്ങാന്‍ ബേങ്കീപ്പോണത്?.
ഇന്‍ഷാ അള്ളാ.. എന്ന് കഫീലും മൊഴിഞ്ഞു.

പിന്നെ ഞങ്ങ രണ്ടാളുംകൂടി ആഞ്ഞുപിടിച്ചൊരു നടത്തമായിരുന്നു.
പാടവരമ്പ്കഴിഞ്ഞ് ഫല്‍ഗുണന്‍റെ ബാര്‍ബര്‍ഷോപ്പിനടുത്തെത്തിയപ്പ
കഫീലിന് മുടിവെട്ടണം എന്ന ചിന്ത കലശലായി.
എന്‍റെ മോത്ത് നോക്ക്യേപ്പോ ഞാന്‍പറഞ്ഞു 'മാഫിമുഷ്കില്‍'
അങ്ങനെ ഫല്‍ഗുണന്‍റെ അറബിക്കട്ടിംങ്ങും കഴിഞ്ഞു വീണ്ടും നടന്നു.

കുട്ടംകുളം ഷാപ്പിനടുത്തെത്തിയപ്പോ നല്ല ചെത്തിയിറക്കിയ
കള്ളിന്‍റെ മണം..!!
'ഇതിങ്ങടെ സ്വര്‍ഗത്തീക്കിട്ട്ണ സ്കോച്ച്വോന്നല്ല കഫീലേ.. വേണേല്‍
രണ്ട്കുപ്പി പൂശിക്കോ'ളാന്‍ ഞാനും...

കരിമീന്‍കറിയും,കപ്പയും വിളമ്പുന്ന കുമാരേട്ടനും
കഫീലുംകൂടെ പിന്നെ ഒരു അര്‍മാദിക്കലായിരുന്നു.
തിരിച്ചെറങ്ങുമ്പോ കുമാരേട്ടന്‍ കഫീലിനോട് 'കൈഫാലാക്'
ന്നൊരു ചോദ്യോം... !!

അങ്ങിനെ കഫീലും ഞാനും അര്‍ബനമുട്ടിന്‍റെ സ്റ്റെപ്പുമിട്ട്
ഇടവഴിയിലൂടെ കൈകോര്‍ത്ത്പിടിച്ച്നടന്നു.

മെയിന്‍റോഡിലെത്തിയപ്പോ ദാ കാണുന്നു , ഫെഡറല്‍ ബേങ്കിന്‍റെ
ബോര്‍ഡ്. കാശ്മാറാന്‍ തോപ്പ് പൊന്തിച്ച് കളസാറിയില് ലോട്ടറി
ടിക്കറ്റ് നോക്ക്യേപ്പോ ടിക്കറ്റും ഇല്ലാ..കഫീലിന്‍റെ പാസ്പോര്‍ട്ടും
ഇല്ലാ...

ഹെന്‍റെ പടച്ചോനേ.. !!
മുന്‍പില്‍ കണ്ട ഒരാനവണ്ടി കൈകാണിച്ച് കഫീലിനെയും
കയറ്റി നേരെ ഗുരുവായൂര്‍ക്ക് രണ്ട് ടിക്കറ്റ് എടുത്തു.
എന്‍റെ മുന്നില്‍ വേറെ മാര്‍ഗമൊന്നും വേറെ തോന്നീല്ല.

അങ്ങനെ കഫീലിനെ ഗുരുവായൂര് കൊണ്ടോയി എറക്കി വിട്ടപ്പോ
മനസ്സിന് വല്ലാത്ത ഒരു സമാധാനം..!!

#
ഈ കട്ടചളി മണ്ഡരി പോലെ നിതാഖാത് ബാധിച്ച് പൊറത്തെറങ്ങാന്‍
കഴിയാതെ ഫേസ്ബുക്കില്‍ ചൊറിയും കുത്തിയിരിക്കുന്ന
എല്ലാ പ്രവാസിമക്കള്‍ക്കും സമര്‍പ്പിക്കുന്നു.. 

-അക്കാകുക്ക-
 — feeling funky.


പ്രാണി ഒരു നിസ്സാരജീവിയല്ല..!



ഒരിക്കല് ഒരു മഴക്കാലത്ത് രാത്രിയില് ഞാനും
ഭാര്യയും,മോനും,മോളും നല്ല ഒറക്കായിരുന്നു.

ഒരു പ്രാണി ഭാര്യയുടെ ചെവിക്കുള്ളിലേയ്ക്ക്
കൂളായി കയറിപ്പോയി,
അലമുറകേട്ട് ഞെട്ടിയെഴുന്നേറ്റു നോക്ക്യേപ്പോ
ഭാര്യ നിലവിളിച്ചു പിടയുന്നു,
എന്താ ചെയ്യേണ്ടേന്ന് ഒരു പിടിയുമില്ല.
മക്കളും കൂടെ കരയാന്‍ തുടങ്ങി.
എനിക്കും കരച്ചില് വന്നു.
ഞാനും കരഞ്ഞു..

കൊറേ കഴിഞ്ഞപ്പോ പ്രാണിക്ക് ചെവീലിരുന്ന്‍
മടുത്തപ്പോ അതെറങ്ങി അയ്‌ന്‍റെ പാട്ടിന്പോയി.

അങ്ങനെ രംഗം ശാന്തായിപിന്നെ ഒറങ്ങാനുള്ള
തയ്യാറെടുപ്പിനിടെ ഭാര്യ ചെവിയിലൊരു ചോദ്യാണ്..
'അപ്പോ എന്നോട് സ്നേഹണ്ട്..ല്ലേ?..
ന്‍റെ ചെവീല് പ്രാണിപോയപ്പോ എന്തായിരുന്ന്‍
കരച്ചില്?.."

എനിക്കവളോടുള്ള സ്നേഹം മനസ്സിലാക്കികൊടുക്കാന്‍
ഒരു 'പ്രാണി' വേണ്ടിവന്നു.
----------------------------------------------------------------------------
#ഗുണപാഠം;-
പുഴു,പ്രാണി,പാറ്റ,എട്ടുകാലി
നിസ്സാരജീവികളല്ല.
 — feeling memories.

അതിഥിദേവോഭവ:





വര്‍ഷങ്ങള്‍ക്ക് മുമ്പ് 
വിവാഹം കഴിഞ്ഞതിന്‍റെ അടുത്തൊരു ദിവസം 
ഞാനും, എന്‍റെ ഭാര്യാപദവി അലങ്കരിക്കുന്ന 
ടീച്ചറും കൂടി വെര്‍തെ വീട്ടിലിരുന്ന് ബോറടിച്ചപ്പോ
ചുമ്മാ പരിസരത്തോക്കെ ഒന്ന് ചുറ്റിയടിക്കാനായ് ഇറങ്ങി.

അന്ന്നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇടയ്ക്കിടെ 
ആഘോഷിക്കുന്നഹര്‍ത്താല്ദിനമായിരുന്നതിനാല്‍
വാഹനം ഉപയോഗിക്കേണ്ടി വന്നില്ല.

വഴിയോരക്കാഴ്ചകളുടെ മനോഹാരിതകളിലൂടെ,
പറമ്പിലൂടെയും,പാടത്ത് കൂടെയും പരിചയക്കാരോട് കുശലംപറഞ്ഞുമുള്ള ആയാസരഹിതമായ
ആ പദയാത്രയ്ക്ക് ഹര്‍ത്താല്‍ ഒരനുഗ്രഹമായി.

അങ്ങനെ നടന്ന് നടന്ന് നടന്ന്..
വീട്ടിലെ സ്ഥിരം പണിക്കാരനായ ചെറുമന്‍ 'ചക്കപ്പ'ന്‍റെ
കുടിലിന് പരിസരമെത്തി.

നിരസിക്കാന്‍ കഴിയാത്ത വിധമുള്ള, അവരുടെ
സ്നേഹവായ്പ്പുകളോടെയുള്ള ക്ഷണം സ്വീകരിച്ച
ശേഷമാണ് 'അതിഥിദേവോഭവ:' എന്ന വാക്യത്തിന്‍റെ
പൊരുള്‍ ഞങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞത്.

ചാണകം മെഴുകി വെടിപ്പാക്കിയ തറയില്‍
മൊതലാളിയുടെ മകനേയും,മരുമകളെയും
ആസനസ്തരാക്കാന്‍ പൊടിതട്ടി പുല്‍പ്പായ വിരിക്കുമ്പോള്‍
ചക്കപ്പന്‍റെ വേളിയുടെ വദനത്തില്‍
ഓണനിലാവിന്‍റെ പ്രകാശം ഓളംവെട്ടിയിരുന്നു.

അവര്‍ക്ക് സല്‍ക്കരിക്കാന്‍ അപ്രാപ്യരായവരാണ്
ഞങ്ങള്‍ എന്ന തോന്നല്‍ ഉള്ളിലുള്ളതിനാലാവാം,
അവരുടെ ഓരോ ചലനങ്ങളിലും അത് ദ്യോതിപ്പിക്കുമാറ്
ധൃതിയും, ഉത്സാഹവും,അങ്കലാപ്പും, പ്രതിഫലിച്ചിരുന്നു.

പനയോലകൊണ്ടുള്ള രണ്ട് പിഞ്ഞിയ വിശറിയെടുത്ത്
ഞങ്ങളുടെ കൈയില്‍തന്ന് റേഡിയോയില്‍
പാട്ട്കേള്‍പ്പിക്കാനൊരുങ്ങുന്ന ചക്കപ്പനെ തള്ളിമാറ്റി
അടുക്കളയിലേക്ക് പായുന്ന ആ ഗൃഹനായികയുടെ
രൂപം ഇപ്പോഴും മനസ്സിലുണ്ട്.

പ്രതീക്ഷിക്കാതെ വന്നുകയറിയ
മുഹമ്മദാലി സാഹിബിന്‍റെമകനും,മരുമകളും,
തങ്ങളുടെ കുടിലിലെ ചാണകംമെഴുകിയ
തറയിലിരുന്ന് പാളയംകൊടംപഴം
തൊലിയുരിഞ്ഞ് അവലോസ്പൊടിയില് മുക്കി
ശര്‍ക്കരക്കാപ്പിയുടെ അകമ്പടിയോടെ ഭക്ഷിക്കുന്നത്
നോക്കിക്കണ്ടിരുന്ന അവരുടെ മുഖത്തെ വികാരം
വരികളിലെ വര്‍ണ്ണനകള്‍ക്കുമതീതമാണ്.

അതിഥിയുടെ പ്രൌഡിയില്ലാതെ,
ആതിഥ്യത്തിന്‍റെ ഔന്നത്യങ്ങളെ തൊട്ടറിഞ്ഞ്
നാട്ടുനടപ്പുള്ള 'വാല്യപുത്തന്‍' ഉറുപ്പികകള്‍
രണ്ട്പേര്‍ക്കും സമ്മാനിച്ച്, തലകുനിച്ച്പിടിച്ച്
അവരുടെ കുടിലില്‍നിന്നും പുറത്തിറങ്ങി.

ഒരിക്കല്‍ക്കൂടി പിറകിലേയ്ക്ക് തിരിഞ്ഞുനോക്കിയപ്പോള്‍
ഞങ്ങളെ സല്‍ക്കരിക്കാന്‍ അവസരംലഭിച്ച നിര്‍വൃതിയില്‍
പരിസരം മറന്നുനില്‍ക്കുന്ന അവരുടെ രൂപം..!
_________________________________________________
എന്‍റെ യജമാനന്‍റെ മകനും,ഭാര്യയും
എന്‍റെ കുടിലില്‍ ചെന്നുകയറിയതറിഞ്ഞപ്പോള്‍
ഞാനും ആ പഴയ ചക്കപ്പന്‍റെ ആതിഥ്യത്തിന്‍റെ
ഓര്‍മകളിലേയ്ക്ക് ഒന്നിറങ്ങിച്ചെന്നു.....
#അതിഥിദേവോഭവ


എന്റെ ബ്ലോഗ് പട്ടിക

  • മന്ദാരം - അത്രക്ക് വേണ്ടപെട്ടൊരാൾ.... ഹൃദയത്തോട് ചേർന്ന് നിന്നൊരാൾ... എത്രത്തോളം എന്നിലുണ്ടെന്ന് ആർക്കുമറിയാതെ സൂക്ഷിച്ചു വെച്ചൊരാൾ, ഹൃദയമിടുപ്പുപോലെ ഓരോ ശ്വാസത്തി...
    21 മണിക്കൂർ മുമ്പ്
  • വർഷങ്ങൾക്ക് ശേഷം !! - സിനിമക്കുള്ളിലെ സിനിമാക്കഥ പറയുന്ന മുൻകാല മലയാള സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ 'വർഷങ്ങൾക്ക് ശേഷം' അത്ര ഗംഭീര സിനിമയായി അനുഭവപ്പെട്ടില്ല. അതിന്റെ പ്രധ...
    2 ദിവസം മുമ്പ്
  • ആരെ ജയിപ്പിക്കണം, എന്ത് കൊണ്ട്? - കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലിനും യുഡിഎഫിനും വേണ്ടി നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്ന നിങ്ങൾ ഇപ്രാവശ്യം അത് ചെയ്യുന്നില്ലേ എന്ന് എന്റെ പോസ്റ്റുകളിൽ ...
    6 ദിവസം മുമ്പ്
  • കലണ്ടറുകൾ കാടുകൾ - നിൻ്റെ വായനാശ്വാസം എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും ...
    2 ആഴ്‌ച മുമ്പ്
  • ഒരു ഗുജിയ കഥ - ഹോളി... നിറങ്ങളുടെ ഉത്സവം എന്നതിലുപരി സ്നേഹത്തിൻ്റെയും ഒത്തുകൂടലിൻ്റെയും സുന്ദരമായ ചില ഓർമ്മകളുടെയും ഉത്സവമാണെനിക്കത്. വിവാഹ ശേഷം ലഖ്നൗവിലെത്തുന്നത് വരെ എന...
    4 ആഴ്‌ച മുമ്പ്
  • ക്ലാസ്സ്‌മേറ്റ്സ് - ഒരു തുടർവായന #FanFiction - ടീവിയിൽ ചാനൽ മാറ്റി മാറ്റി കൊണ്ടിരിക്കുകയായിരുന്നു പയസ്. പെട്ടെന്ന് വാർത്താ ചാനലിൽ വന്ന വാർത്ത കണ്ട്‌ പയസ് ഞെട്ടി തരിച്ചു നിന്നു. ഉടൻ തന്നെ ഫോൺ എടുത്ത്‌ ഡയ...
    1 മാസം മുമ്പ്
  • ചുക്ക് കാപ്പി - രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ.? ഞാൻ കൂടുതലാലോ...
    3 മാസം മുമ്പ്
  • മാലാഖക്കുഞ്ഞ് - ജിംഗിൾ ബെൽ ജിംഗിൾ ബെൽ ജിംഗിൾ ഓൾ ദി വെ.. ജിംഗിൽ ബെൽ ജിംഗിൽ ബെൽ ജിംഗിൽ ഓൾ ദി വേ. സ്കൂൾ വിട്ടു വന്നു ബാഗും കട്ടിലിലേക്ക് എറിഞ്ഞു പാട്ടുംപാടി നേരെ ...
    3 മാസം മുമ്പ്
  • അറുപത് പടികൾ കടന്ന്... - അറുപത് പടികൾ...ഞാൻ എണ്ണി നോക്കിയതാണ്‌. എന്റെ അപാർട്ട്മെന്റിലേക്കുള്ളത്. മനഃപൂർവ്വം എണ്ണിയതാണ്‌. എണ്ണിപോയതാണ്‌. ഇതുവരേയും എണ്ണിയിരുന്നില്ല്ല. എണ്ണാൻ തോന്നിയി...
    4 മാസം മുമ്പ്
  • ശരികളിലെ ശരി തേടുമ്പോള്‍ ... - ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍ നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍ നിന്നകന്നു പ...
    5 മാസം മുമ്പ്
  • ലോകത്തിൻ്റെ പോക്ക് എങ്ങോട്ടേയ്ക്കാണ്?! - ലോകം ഇപ്പോൾ ഭയങ്കര ഗ്ളാമറസ്സ് ആണ് എവിടെ തിരിഞ്ഞാലും വർണ്ണശബളമായ ആഘോഷങ്ങൾ; അതിൽ മുങ്ങിക്കുളിച്ച് മറിയുന്ന മനുഷ്യർ.. എല്ലാ മുക്കിലും മൂലയിലും ഇൻ്റർനെറ്റ്...
    6 മാസം മുമ്പ്
  • ജംബോ - ലോകത്തിന്റെ വാത്സല്യഭാജനം - * (ഫയൽ ചിത്രം)* എന്റെ പേര് ജംബോ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ആനയാണ് ഞാൻ. ഒരു ആനയ്‌ക്ക് ലോകത്തിന്റെ മുഴുവൻ മനസ്സിൽ ഇടംപിടിക്കാൻ കഴിയുമ...
    7 മാസം മുമ്പ്
  • ഭാരതീയം-1- ലഡാക്കിന് ഒരാമുഖം - ഇതാണ് ലേ. ബിസി 9000 മുതലുള്ള ചരിത്രമുണ്ട് ഈ ഭൂമികക്ക്. ഇപ്പോൾ കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ തലസ്ഥാന നഗരിയാണ്. എന്നിരുന്നാലും എല്ലാവരും പറയും ലേ ലഡാക്ക...
    9 മാസം മുമ്പ്
  • മരം വെട്ടുന്നവൾ. നോവൽ - അദ്ധ്യായം പതിനാറ്. ഈ ലോകം എല്ലായ്പോഴും വളരെ നിഗൂഢതകൾ നിറഞ്ഞതാണ്. എന്തുകൊണ്ട് എല്ലാം ഇങ്ങനെയായി? ഈ കാഴ്ചകൾക്കെല്ലാം പുറകിൽ കൃത്യമായി ഉന്നം വെക്കപ്പെട്ട എ...
    10 മാസം മുമ്പ്
  • നബിദിനവും ഭാർഗവീനിലയവും - വർഷം 1992 നാവായിക്കുളം എന്ന സുന്ദര ഗ്രാമത്തിലാണ് എൻ്റെ ബാല്യകാലം ചിലവഴിച്ചത്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏകദേശം അതിർത്തിയിലായി വരുന്ന, കുറെയേറെ അമ...
    10 മാസം മുമ്പ്
  • കക്കാടം പൊയിൽ തേനരുവി റിസോർട്ടിൽ ഒരു മീറ്റ് അപ്പ്‌ - ചേന്ദംമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്-ബിയിൽ കൂടെയിരുന്നു പഠിച്ച ഞങ്ങളുടെ നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷമുളള ഒരു കൂടിച്ചേരൽ ഒട്ടും പ്രതീക...
    1 വർഷം മുമ്പ്
  • വായന 2022 - 2022 സാമാന്യം നന്നായി വായന നടന്ന വർഷമാണ്. മുൻപ് ചില വർഷങ്ങളിൽ 160- 170 പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ടുണ്ട്. ഈ വർഷം പക്ഷേ 80 പുസ്തകങ്ങളേ വായിച്ചുള്ളൂ. പക്...
    1 വർഷം മുമ്പ്
  • അവകാശം - അവകാശം ----------------- കുഞ്ഞുങ്ങളോട് അവരുടെ അവകാശങ്ങളുടെ നിര പറഞ്ഞു വയ്ക്കരുത് ഭൂമി മുഴുവൻ അവരുടെ അവകാശമാണ്!! നിങ്ങളുടെ മുറിഞ്ഞ ചിറകുകളാൽ അവരുടെ ആകാശം തുന...
    1 വർഷം മുമ്പ്
  • പോ... പോ... ബൃര്‍ര്‍ര്‍...! - ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്...
    1 വർഷം മുമ്പ്
  • ആത്മഭാരം 21 ഗ്രാമാണോ? - കഥകളിൽ ചോദ്യം പാടില്ലാന്നാണെങ്കിലും, ചോദ്യം ചോദിക്കാതിരിക്കാൻ പലർക്കും പറ്റാറില്ല. പ്രത്യേകിച്ചും ചില സിനിമകൾ കണ്ടു കഴിഞ്ഞാൽ. പേസ്മേക്കർ ഹാക്ക് ചെയ്യാൻ ...
    1 വർഷം മുമ്പ്
  • ദുര്‍ഗന്ധം പരത്തുന്നവര്‍ - ചില ഉത്തരാധുനിക കവികള്‍ക്ക് ഒരു ചിന്തയുണ്ട്, ആരും ശത്രുക്കളോട് പോലും പറയാന്‍ ‍ അറയ്ക്കുന്ന നാല് തെറിയും, ഒരു നൂറ്റാണ്ടിനും മുനെയുള്ള മദ്യപാനികളായ ചില ബസ്റ...
    1 വർഷം മുമ്പ്
  • അണ്ണാൻ കുഞ്ഞു വീണ്ടും - * അണ്ണാൻ കുഞ്ഞു വീണ്ടും.* ഏകദേശം 12 വർഷങ്ങൾ ക്ക്‌ മുമ്പ് ഞാൻ ഒരു പോസ്റ് ഇട്ടിരുന്നു അണ്ണാൻ കുഞ്ഞിനെ പറ്റി. അതിലേക്ക് ഉള്ള ലിങ്ക് ഇതാ. http://mohamedkutty....
    2 വർഷം മുമ്പ്
  • പൊതിച്ചിൽ - ഇരുളില്‍ വാക്കുകളുമുടയാടയുപേക്ഷിക്കുന്നു തെറുത്തുവെച്ചിട്ടും പായയില്‍ വെളിച്ചം ചുരുണ്ടുറങ്ങുന്നു ജനാലയിലൂടെ കാറ്റുകൈവിരല്‍ കടത്തി കൊളുത്തൂരുന്നു പടിക്കലെ ശബ...
    2 വർഷം മുമ്പ്
  • keurig water filter - keurig water filter keurig water filter [image: keurig water filter] Keurig offers an optional filter unit that fits in the water reservoir of the B60 an...
    2 വർഷം മുമ്പ്
  • അവൾക്കൊപ്പം - ഒരു വർഷത്തിന് ശേഷം ആ വീട്ടിലെ വാതിലുകൾ തുറന്ന് കണ്ടത് ഒരാഴ്ച മുമ്പാണ്‌.. അതിൽ പിന്നെ ആ വാതിലുകൾ പകൽ മുഴുവൻ തുറന്നാണ്‌ കിടക്കുന്നത്. ആ സ്ത്രീ വന്നു പോ...
    2 വർഷം മുമ്പ്
  • ചാറ്റ് ബെഞ്ചുകളും വായനയും - കാനഡയിലെ ന്യൂ ബ്രൺസ്വിക്ക് പ്രൊവിൻസിലെ റിവർവ്യൂ നഗരത്തിലെ ട്രെയിലുകളിൽ സ്ഥാപിച്ച "ഹാപ്പി ടു ചാറ്റ് ബെഞ്ചു"കൾ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. അകല...
    2 വർഷം മുമ്പ്
  • " ഇത്കൊണ്ട് എന്താണിപ്പോ മെച്ചം " ? കെ എം സി സി സുരക്ഷ പദ്ധതിയും ചില ചോദ്യങ്ങളും . - " ഇത്കൊണ്ട് എന്താണിപ്പോ മെച്ചം " ഓരോ വര്‍ഷവും കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യം , ടിക്ക് ടോക്കിലെ വീഡിയോയിലും ഇതേ ചോദ്യം കമന്റായി വന്നപ്പോഴാണ് ഈ ചോ...
    2 വർഷം മുമ്പ്
  • മനുഷ്യനാകണം - മനുഷ്യനാകണം-- മനുഷ്യനാകണം ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. കൊന്നു കൊന്നു ഞങ്ങളെ കൊന്നു തള്ളിടാം.. ...
    2 വർഷം മുമ്പ്
  • കൊറോണ ഡെയ്സ്...!! - ചൈനയിൽ കൊറോണ വന്നപ്പോ കുവൈറ്റിൽ വരല്ലേ പടച്ചോനേ എന്നായിരുന്നു പ്രാർത്ഥന. ഒടുക്കം ചങ്ങായി കുവൈറ്റിലെത്തിയപ്പോൾ ഞങ്ങടെ ആശൂത്രിയിൽ വരല്ലേ എന്നായി പ്രാർത്ഥന. ക...
    2 വർഷം മുമ്പ്
  • - നിന്നെലേക്കെത്താൻ കുതിക്കുന്ന മനസ്സിനെ തളച്ചിടാൻ ശ്രമിക്കാറുണ്ട്.ചിലതൊക്കെ അങ്ങിനെയാണ്, അരുതെന്ന് എത്ര തോന്നിയാലും അതങ്ങുവളർന്നു ആഴത്തിൽ വേരിറങ്ങി കാണും പറ...
    2 വർഷം മുമ്പ്
  • കോണ്ടാക്ട് ലിസ്റ്റ് - ഓരോന്നും ഒരു പുഞ്ചിരിമുഖവും കുറെയേറെ ചിത്രങ്ങളും കൊണ്ടിരമ്പിവരുന്നു എന്നെന്നും തേടിയെത്തുന്ന സ്നേഹാന്വേഷണങ്ങൾ പ്രഭാതവന്ദനങ്ങൾ ശുഭനിദ്രാശംസകൾ ...
    2 വർഷം മുമ്പ്
  • ബേപ്പൂരിൽ നമുക്കൊന്നു മീറ്റാം - ജനുവരി 15 മുതൽ ബേപ്പൂർ സുൽത്താന്റെ നാട്ടിൽ ബേപ്പൂർ ആർട്ട്, ക്രാഫ്റ്റ്, ടൂറിസം ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നു. പ്രമുഖ മജിഷ്യനും ബ്ലോഗറുമായ *പ്...
    3 വർഷം മുമ്പ്
  • ചൊക്ളി 62 - 30/12/2020ജുദ്ദം എങ്ങ്നേണ് വന്ന്താവ്വോ.. പർദാനമന്ത്‌രി ഒരു ബസ്സീക്കേറി പാക്കിസ്ഥാൻല്ക്ക് പോയി...ആരാണ്ടും കൊറേപ്പേര് കൂടെപ്പോയി..എല്ലാ വെഷ്മോം ശരിയാക്കീന്നൊ...
    3 വർഷം മുമ്പ്
  • കറുത്ത വിധവയും പൌര്‍ണ്ണമിയും - (1) പുറത്തെ നിശ്ശബ്ദമായ പൌര്‍ണ്ണമി യാമം അഴക് വിരിച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നത് ബാല്‍ക്കണിയിലെ ജനലഴികളില്‍ മുഖം ചേര്‍ത്ത്‌ പൂര്‍ണ്ണിമ നിര്‍ന്നിമേഷയായ...
    3 വർഷം മുമ്പ്
  • - https://youtu.be/7UBe6V04Rbg
    3 വർഷം മുമ്പ്
  • Stories of Box of matches - Box of matches was a school holiday. All the schools were headed towards the gate. Abed looked a bit upset. Rohan asked when she panicked, "There are ex...
    3 വർഷം മുമ്പ്
  • സൂറാബിയും അരവിന്ദ് സ്വാമിയും പിന്നെ ഞാനും - ഒടുക്കത്തെ കൊറോണ കാരണം ബല്യപെരുന്നാൾക്കു നാട്ടിൽ പോയി സൂറാബിനെയും കുട്ട്യാളെയും കാണാനുള്ള പൂതിയൊക്കെ അട്ടത്തു വെച്ചു സൗദി തന്നെ ചുരുണ്ടു കൂടി. സൂറാബിന്റ...
    3 വർഷം മുമ്പ്
  • ലേഖനം ,കൊറോണ വൈറസ് സമൂഹവ്യാപനം - കൊറോണ വൈറസ് സമൂഹവ്യാപനം തടയുക എന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും കടമയാണ് .ആരോഗ്യ പ്രവർത്തകരും മറ്റു ഉത്തരവാദിത്വപ്പെട്ടവരും നമ്മെ ഉദ്‌ബോധിപ്പിക്കുന്ന...
    3 വർഷം മുമ്പ്
  • - മഴ ദിവസങ്ങളായിരിക്കുന്നു. എപ്പോ വെള്ളപ്പൊക്കം വരുമെന്ന പേടി ണ്ടെങ്കിലും, ഈ കൊറോണ കുരിശ് ടെൻഷൻ ആക്കുന്നുണ്ടെങ്കിലും മഴ കാണുമ്പോ സന്തോഷം തന്നെയാണ് തോന്നുന്ന...
    3 വർഷം മുമ്പ്
  • മദ്യപാനിയിൽ നിന്ന് മദ്യപനിലേയ്ക്ക്! - പാനം ചെയ്യുന്ന ആൾ പാനി ആണോ ? ‬ ‪മദ്യം പാനം ചെയ്ത ആൾ മാത്രമേ മദ്യപാനി ആകുന്നുള്ളൂ , വേറേ എന്തു കുടിച്ചാലും ഈ 'പാനി' പ്രയോഗമില്ല എന്നതാണു രസകരം . ചായപാനി , ക...
    3 വർഷം മുമ്പ്
  • പത്തുവര്‍ഷത്തിനിപ്പുറം - Photo: Quora ഒരു ദശാബ്ദമായി ആ കലാലയത്തിന്റെ പടിയിറങ്ങിയിട്ട്... പത്തുവര്‍ഷത്തിനിപ്പുറവും ഈ ദിവസത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണില്‍ നനവു പടരും. എന്റെ ...
    3 വർഷം മുമ്പ്
  • ലോക്ക്ഡൌൺ - മുടിയാകെ വളർന്നു. കൊറോണ പൂർവ കാലത്തിൽ മാസത്തിൽ ഒരു വട്ടമെങ്കിലും മുടി വെട്ടിയില്ലെങ്കിൽ ആശ്വാസം കിട്ടില്ലാതിരുന്ന എന്റെ തല കഴിഞ്ഞ മൂന്നു മാസമായി ഒരു കത്രി...
    3 വർഷം മുമ്പ്
  • മനുഷ്യ മീനുകളും മീൻ പക്ഷികളും !! - കടൽ ആകാശം തേടി യാത്ര - പോയപ്പോൾ കര ഒറ്റക്കായി .. കരയുടെ നെഞ്ചിൽ കടലിന്റെ മീനുകൾ ശ്വാസത്തിനായി പിടഞ്ഞു .. കരയിൽ ശ്വാസം മുട്ടി ജീവിച്ചിരുന്ന മനുഷ്യർ ...
    3 വർഷം മുമ്പ്
  • ചോരചാറിച്ച - ചോരചാറിച്ച മുല്ലപ്പൂക്കൾ ചുവക്കുന്നതും തെറ്റിപ്പൂക്കൾ വെളുക്കുന്നതും കണ്ട് ഉടഞ്ഞുവീണ വിഗ്രഹങ്ങളിൽ ചവിട്ടി അഴിഞ്ഞുവീണ പൊയ്‌മുഖങ്ങൾ വലിച്ചുകീറി.... വ്രണ...
    4 വർഷം മുമ്പ്
  • - പോണ്ടിച്ചേരി യാത്രയെന്നു കേൾക്കുമ്പോളേക്കും ഞാൻ തയ്യാറാവും . ഇത്രയും കാലം ജീവിതം കരുപ്പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. ജീവിതത്തിൽ ഇനിയെത്ര നാൾ ...
    4 വർഷം മുമ്പ്
  • പാവം സരസ്വതി - ‘ഇന്നല്ലോ ആദ്യാക്ഷരം കുറിക്കും സുദിനം, ഞാൻ വന്നതു വെറുതെയോ?’ ചോദിപ്പൂ സരസ്വതി. ‘ഒന്നു ഞാൻ മുങ്ങാൻ പോയി പൊയ്കയിലതിനിടെ ഒന്നൊന്നായ് തകർത്തെന്റെ സർവ്വവും ക്രൂ...
    4 വർഷം മുമ്പ്
  • After Full Stop. Here begins...: ചുംബനം (ചെറുകഥ) - After Full Stop. Here begins...: ചുംബനം (ചെറുകഥ): കടപ്പാട്: മാതൃഭൂമി ദിനപത്രം, ഞായർ, 18 ഒക്ടോബർ 2015. www.fidhel.blogspot.com
    4 വർഷം മുമ്പ്
  • ഇതെന്റെ രക്താമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക - രക്തവും മാംസവും എചുമുക്കുട്ടിയും “ഒരു ഫോൺ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതക്കുറിപ്പുകളാണിത് “ ആമുഖത്തിലെ ആദ്യവരി. നേരിയ സംശയം പോലും തോന്നാതെ ഈ വരി വയ...
    4 വർഷം മുമ്പ്
  • - അയാൾ, വിഭ്രാന്തിയുടെ കടൽപെരുപ്പ- ങ്ങളിൽ കരുണയുടെ ഉപ്പാവുന്നു... ഓർമയുടെ മുറിപ്പാടുകൾ കറുത്ത സ്വപ്നമായിരുന്നെന്നൊരു കള്ളം കൊണ്ട് തിരുത്തിയെഴുതുന്നു എന്റെ ...
    5 വർഷം മുമ്പ്
  • ഒരു ചിത്രകാരി എഴുതുമ്പോള്‍ - ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപോലെ മലയില്‍നിന്നും...
    5 വർഷം മുമ്പ്
  • കണ്ണാ..... - My Blog no: 469 *കണ്ണാ.....* (ദിനസരിക്കുറിപ്പ് - 24 /02 /2019) ഞായറാഴ്ച കാലത്തുതന്നെ ഒരു ബന്ധുവിന്റെ കല്യാണത്തിനായി അംബർനാഥിലേക്കു പുറപ്പെട്ടു. കല്യാണം ...
    5 വർഷം മുമ്പ്
  • ബ്രാഹ്മണ പൌരോഹിത്യ കുത്തക നിരോധന നിയമം വേണം - നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യ രാജ്യഭരണ കുത്തക അവസാനിച്ചത് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രമായതിനെ തുടര്‍ന്നാണ്‌. അതുവരെയുണ്ടായിരുന്ന ഇന്ത്...
    5 വർഷം മുമ്പ്
  • മണാലിയിലേക്കൊരു യാത്ര. - *മണാലിയിലേക്കൊരു യാത്ര.*മണാലിയിലേക്കൊരു യാത്ര. കഴിഞ്ഞ ഡിസംബർ 24ന് ഞങ്ങൾ (ഞാനും ഭാര്യയും, മക്കളും കുടുംബവും, ഇവിടെയുള്ള അളിയനും കുടുംബവും) മണാലിയിലേക്കു ത...
    5 വർഷം മുമ്പ്
  • - "അത്രമേൽ കുളിരാർന്നൊരീറൻ മഴത്തെന്നലെന്നെത്തലോടി കടന്നു പോയി". അതിലോലമേതോ ഓർമ്മ മഴനൂലിനാൽ ഞാനോ കിനാവിന്റെ വഞ്ചിയേറി .. അനുവാദമില്ലാതെ അകതാരില_ നുരാഗ ദീപമാ...
    5 വർഷം മുമ്പ്
  • കണ്ണകി - "അഭീ, നീ എന്താ ഇടവഴീലോട്ട് നോക്കി നിക്കുന്നേ? പോയിക്കിടക്ക്. പനി കൂടിയാൽ സ്കൂളീ പോവാൻ പറ്റില്ലാട്ടോ" ഇടവഴിയുടെ കാഴ്ചയിൽ നിന്നും കണ്ണു പറിച്ച് ഞാൻ തിരിഞ്ഞ...
    5 വർഷം മുമ്പ്
  • - എന്റെ കൂട്ടുകാരിക്ക് …................................ ഇന്നലെ നീ കറക്കിവിട്ട നാണയതുട്ടിന്റെ ഇരുവശത്തും മരണവും ജീവിതവും മിന്നി കളിക്കുന്നുണ്ടെന്റെ കൂട്ടുക...
    6 വർഷം മുമ്പ്
  • കടലിലേക്കൊരു തിര - കടല് കാണുകയാണ് ശാന്തമെന്ന് ഭാവിച്ച് ഉഗ്രത്തിരമാലകളെ ഗര്‍ഭം ചുമക്കുന്നൊരു കരിങ്കടല്‍ കുട്ടികള്‍ കരയിലിരുന്ന് കള്ളിയെന്നു കളിയെഴുതുമ്പോള്‍ കണ്ണീരുകൊണ്ട്...
    6 വർഷം മുമ്പ്
  • കള്ളന്റെ രാത്രി - ഇങ്ങനെ മഴ പെയ്യാൻ തുടങ്ങിയാൽ എങ്ങിനെയാണ്.പകലും രാത്രിയും എന്നില്ലാതെ. ഇന്ന് എന്തായാലും കാര്യം നടത്തണം.ഒരു അര പവനുള്ളതെങ്കിലും ഒപ്പിക്കണം. കല്യാ...
    6 വർഷം മുമ്പ്
  • തലൈക്കൂത്തൽ - തമിഴ്‌നാട്ടിലെ വിരുദുനഗര്‍, തേനി, മധുര തുടങ്ങിയ ജില്ലകളിലും മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമായ തലൈകൂത്തല്‍’ എന്ന ദുരാചാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ...
    6 വർഷം മുമ്പ്
  • -
    6 വർഷം മുമ്പ്
  • പാസ്സിംഗ് ദി പാര്‍സല്‍ - "വാട്സ് ആപ്പിനു വേണം നമ്മള്‍ താങ്ക്സ് പറയാന്‍ അല്ലെ ?" അനന്യാ നായര്‍ ഗോവിന്ദിന്റെ ചോദ്യം കേട്ടെന്ന് തോന്നിയില്ല . അവള്‍ കാറില്‍ കയറിയത് മുതല്...
    6 വർഷം മുമ്പ്
  • "ഹെയ്തം " - * "*മാഡംജി,ഞാന്‍ നിങ്ങളെ ശല്യപ്പെടുത്തുകയാണെന്ന് കരുതല്ലേ . എനിക്ക് വേറെ വഴിയില്ലാഞ്ഞിട്ടാണ് മാഡം”ബാബുറാം എന്റെ കൌണ്ടറിലേക്ക് പാതി കരച്ചിലുമ...
    6 വർഷം മുമ്പ്
  • തണല്‍ - "നല്ല കാലം വരും.. ഇന്നല്ലെങ്കില്‍ നാളെ".... ഈ വിശ്വാസം ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച്‌ കൊണ്ടിരുന്നത്.. എന്നാല്‍ ക്രമേണ വിശ്വാസങ്ങള്‍ നശിക്കാ...
    7 വർഷം മുമ്പ്
  • ഓർമ്മയിലെ ഓളങ്ങൾ - ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്റൽമഴ നനഞ്ഞു സന്ധ്യകളി...
    7 വർഷം മുമ്പ്
  • എന്നെക്കുറിച്ച് - *ഉസ്മാന്‍ ഇരിങ്ങാട്ടിരി * മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരിയില്‍ കാവില്‍കുത്ത് മുഹമ്മദ്‌ ഹാജിയുടെയും വാക്കാട്ടു കുഴി ഫാത്തിമയു...
    7 വർഷം മുമ്പ്
  • ഞങ്ങളുടെ വീട്ടിലെ അതിഥി... - ഒരു കിളിക്കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഇന്ന് ഉറക്കമുണർന്നത്... എന്നും അഞ്ചര മണിക്ക് മുടങ്ങാതെ അടിക്കുന്ന അലാറം, എന്നത്തേയും പോലെ ഓഫ് ചെയ്തു വീണ്ടും ഇച്ചി...
    7 വർഷം മുമ്പ്
  • ചില നിമിഷങ്ങൾ... - നിന്നെ ഞാൻ കുറ്റപെടുത്തില്ല ഒന്നിനും... മരിച്ചു ജീവിച്ച നിമിഷങ്ങൾ... എന്തിനു ആർക്കു വേണ്ടി ഇനി എന്ന് ഓർത്തു പോയ ചില നേരങ്ങൾ... രാവേറെ ആയിട്ടും... കൺപീലികൾ ത...
    7 വർഷം മുമ്പ്
  • ആനന്ദം - ഒരാനന്ദത്തിൽ ചിലപ്പോൾ ഒന്നൊന്നര ആനന്ദമുണ്ടാവാം. ചിലപ്പോൾ പല ആനന്ദങ്ങൾ ഉണ്ടായെന്നും വരാം. താരപരിവേഷമില്ല എന്നത് ഒരു വലിയ ആനന്ദമാണ്. അതു കൊണ്ടുവരു...
    7 വർഷം മുമ്പ്
  • Pravara Rural Engineering College, Sinnar, Wanted Assistant Professors. Last Date: Last Date: Within 10 days from 27th October 2016 - *Dear Readers!* *This is an attempt to inform various notifications on education, scholarship and job. Kindly do like our page on facebook. Navodila Inte...
    7 വർഷം മുമ്പ്
  • അവധിക്കാല കാഴ്ച്ചകള്‍ - 2016 - *നാട്ടിലേക്കൊന്നു പോയ്‌ വരാം (ദോഹയ്ക്ക് മുകളില്‍ നിന്നുള്ള ദൃശ്യം )* *ഇഴമുറിയാമഴയത്ത് ഇറങ്ങിനടക്കാന്‍ തോന്നുന്നു* *നമുക്ക് തിരിച്ചുകിട്ടാത്ത ബാല്യം !...
    7 വർഷം മുമ്പ്
  • കണ്ണേയം... - കണ്ണേയം... ------------------ കണ്ണാ.. നിന്റെ പ്രണയത്തിലെന്റെ പ്രാണനും നിനക്കു ഞാന്‍ നൈവേദ്യമായൊരുക്കിടട്ടെ... ! ഉരുക്കിടട്ടെ വെണ്ണപോള്‍ മനമുരുക്കിടട്ടെ, ന...
    7 വർഷം മുമ്പ്
  • അറബ് ന്യൂസിന് ഹാലിളകി - അറബ് ന്യൂസ് പറയുന്നത് ഇന്ത്യൻ മാ‍ദ്ധ്യമങ്ങൾ കള്ളം പറയുന്നു എന്നാണ് !!! എല്ലാം ഭദ്രമെങ്കിൽ പിന്നെ എന്തിനാണ് സൌദി ഓജറിലെ 31,000 തൊഴിലാളികൾ ലേബർ ഓഫീസിൽ പരാതി...
    7 വർഷം മുമ്പ്
  • ഓര്‍മ്മകളിലെ പെരുമഴക്കാലം - *മാനത്തെ* കാര്‍മേഘങ്ങള്‍ പെടുന്നനെ സൂര്യനെ മറച്ചു. നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു വിരിച്ച പായയില്‍ ഉണക്കാനിട്ടിരുന്ന നെല്ല് വാര...
    7 വർഷം മുമ്പ്
  • ചിരി വരകൾ...ഇത്തിരിയോളം ചിന്തയും...ഹ..ഹ - പ്രമോദ് രാമൻ വാർത്താ കഥയിലെ നിത്യഹരിത വിസ്മയം ഡെൻസിൽ ആന്റണി മുടിഞ്ഞ ക്ഷമയുടെ ആശാൻ അയ്യപ്പദാസ് മികച്ച നേതൃത്വം ചടുലമായ അവതരണവും ഗോപാലൻ മനോജ്‌ ഹാട്രിക...
    7 വർഷം മുമ്പ്
  • നോട്ടം - ഈയൊരവസ്ഥയില്‍ ഞാന്‍ ഇങ്ങോട്ട് എത്തിപ്പെട്ടത് എങ്ങനെയാണ്? അറിയില്ല, സുരേട്ടന്‍റെ ഭാര്യയും രമേച്ചിയും സുഷമേച്ചിയും പാര്‍ട്ടി വേണമെന്ന് ആവശ്യപ്പെടുന്നു. ...
    7 വർഷം മുമ്പ്
  • മഴനൂല്‍ കിനാവുകള്‍ - രാത്രി വളരുമ്പോഴും റെയില്‍വേ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പില്‍ മുഷിവു തോന്നിയില്ല, കണ്ണുകളില്‍ ഉറക്കം ഊറിക്കൂടിയില്ല. ഏറെ നാളത്തെ ആഗ്രഹമാണ് ദേവിയുടെ സവിധത്ത...
    8 വർഷം മുമ്പ്
  • ഉടല്‍ പോയ കവിതകള്‍ - ഈ കുറിപ്പ് നിനക്കുതന്നെ കിട്ടുമെന്ന് എനിക്കറിയാം ഞാനിപ്പോള്‍ ചിറകറ്റ പക്ഷിയാണ് മരിച്ചിട്ടും മരിക്കാതെ നിന്‍റെ വിരല്‍സ്പര്‍ശത്തിനായി കൊതികൂടി നില്‍ക്കുന്ന ഒരു...
    8 വർഷം മുമ്പ്
  • പുത്രസൂക്തം - "പുത്രസൂക്തം" ജന്മ പരമ്പരകളുടെ ആഴങ്ങള്‍ തേടി ഒരു യാത്ര - എന്‍റെ വായനാനുഭവം. "ഒരച്ഛന്റെ വേദന മനസ്സിലാവണമെങ്കില്‍ നീയും ഒരച്ഛനാവുന്ന കാലം വരണം." തലമുറക...
    8 വർഷം മുമ്പ്
  • എന്റെ ഭാഷ - ഒഴുകും പുഴപോലെ ,വിടരും മലർപോലെആടും മയിൽ പോലെ ,പൊഴിയും മഴപോലെഎന്തെന്തു മോഹനം എന്റെഭാഷ ....എൻഭാഷ എന്റെ അമ്മയാണ്അമ്മിഞ്ഞപാൽ പോലെ മധുരമാണ്പണ്ഡിത ശ്രേഷ്ടനാം ...
    8 വർഷം മുമ്പ്
  • മണ്ണിലെ നന്മകള്‍, മനസ്സിലെയും ! - മണ്ണിലെ നന്മകള്‍, മനസ്സിലെയും ! ------------------------------------------------ മണ്ണിലും മനസ്സിലും കാര്‍ഷിക ജീവിതത്തിന്റെ നന്മകള്‍ സൂക്ഷിക്കുന്ന ചിലരെങ്കില...
    8 വർഷം മുമ്പ്
  • ഗൃഹാതുരമാണീ ഓര്‍മ്മക്കാലം - പുസ്തകം : ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍) വില : 110 രൂപ പ്രസാധകര്‍: ഡി സി ബുക്സ് ജനിച്ചുവളര്‍ന്ന ഇടങ്ങളോട് ഓരോര്‍ത്തര്‍ക്കുമുണ...
    8 വർഷം മുമ്പ്
  • സർപ്രൈസ് ബുഫേ - "സൂറാ ഞാനിപ്പൊ വീട്ടിലെത്തുംട്ടാ.. ഇയ്യ് റെഡിയായിട്ട് നിന്നോ.. ഒരു സ്ഥലത്ത് പൂവ്വാനുണ്ട്?" "എങ്ങട്ടാ മൻഷ്യാ..?? ഇക്ക് കുളിക്ക്യൊക്കെ വേണം.." "അന്റെ ഒടുക്ക...
    8 വർഷം മുമ്പ്
  • മഞ്ഞും,കുന്തിരിക്കപ്പുകയും പിന്നെ ഇറ്റു കണ്ണീരും. - "ഇച്ചായാ സ്വപ്നം കാണുവാന്നോ?,ഇതെന്നാ തനിച്ച്?,കൂട്ടുകാരൊക്കെ അപ്പുറത്ത് തകര്‍ക്കുന്നുണ്ടല്ലോ?". ക്രിസ്മസ് കുര്‍ബാന കൂടിയവര്‍ക്കുവേണ്ടി,പള്ളിയങ്കണത്തില്‍ ...
    8 വർഷം മുമ്പ്
  • ഭീകരജീവിയായ പശുവും, കലാലയത്തിലെ ക്യാമറകഴുകനും!!. - സോഷ്യല്‍ മീഡിയകളെ നാം ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ? പ്രത്യേകിച്ചും മലയാളികളായ നമ്മള്‍?.ആധുനിക മനുഷ്യ ജീവിതത്തില്‍,പുരോഗതിയുടെ നിര്‍ണ്ണായക ഘട...
    8 വർഷം മുമ്പ്
  • - എ ജേർണി വിത്ത് സം ഫ്രണ്ട്സ് ഓരോ ദിനവും പുലരുന്നത് നാട്ടിലേക്കുള്ള മടക്കയാത്രയെ കുറിച്ചുള്ള ചിന്തയുമായാണ് . എട്ടു വര്ഷമായിട്ടും ഇവിടെ വേര് പിടിച്ചിട്ട...
    8 വർഷം മുമ്പ്
  • ബ്ലോഗര്‍ജീവിതസംഗമം - അറിഞ്ഞോ വിശേഷം. ഒരു ബ്ലോഗര്‍ കല്യാണം ഉടനെയുണ്ട്.ഫേസ് ബുക്ക് വഴിയും വാട്‌സ് അപ് വഴിയും കല്യാണം നടന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ബ്ലോഗ് വഴി പരിചയപ്പെട്ട് വി...
    8 വർഷം മുമ്പ്
  • മൗനം - മൗനം; മയില്‍പ്പീലിപോലെ പെറ്റ് പെരുകാനായിരുന്നില്ല പ്രണയപുസ്തകത്തിലൊളിപ്പിച്ചത്.. എന്നിട്ടും.. മൗനം; വഴിയോരത്തെ നിഴല്‍ക്കാടുകളില്‍ തൂവലുകളായ് പാറിവീണതിനു പി...
    8 വർഷം മുമ്പ്
  • നിന്നെ മാത്രo ഓര്‍ക്കുന്ന മുറിവുകള്‍ - ആത്മാവിലെ , ഒരിക്കലും പൊറുക്കപ്പെടാത്ത ഏറ്റവും തീക്ഷ്ണമായ ഒരു മുറിവിനാല്‍ ഓരോ നിമിഷവും നീ ഓര്‍മ്മിക്കപ്പെടും.
    8 വർഷം മുമ്പ്
  • ആത്മാവിന്റെ അവസാനം - *പാ*പത്തിന്റ പ്രളയം മൂടികിടക്കുന്ന ഭൂമിയിൽ നിരപരാധികളുടെ മേൽ മരണചക്രം കയറ്റിയിറക്കിയ താരരാജാവിനെയും അഴിമതിയെ അധികാരം കൊണ്ട് വിശുദ്ധീകരിച്ച 'അമ്മ'-യെയും വ...
    8 വർഷം മുമ്പ്
  • രക്തദാനം മഹാദാനം - മനുഷ്യസ്നേഹിയായ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തിയാണ് രക്തദാനം.ഒരു തുള്ളി രക്തത്തിന് ഒരു...
    8 വർഷം മുമ്പ്
  • അവൾ അലീന..! - പെയ്തിറങ്ങുന്ന ഓരോ തുള്ളിയും താഴെവീണ് ചിതറുന്നതു നോക്കി പരിസരം മറന്നു നിന്നു അവൾ, അലീന.! മനസ്സിലേക്ക് ബാല്യംവും , കൌമാരവും , ...
    8 വർഷം മുമ്പ്
  • മൊയ്തീന്‍ക്കയും മൊയിലാരും പിന്നെ , ഉലക്കയും... - മൊയ്തീന്‍ക്ക ഒരു പ്രശ്ന പരിഹാരത്തിന് ആണ് മൊയിലാരുടെ അടുക്കല്‍ എത്തിയത് . "അല്ല മൊയിലാരെ, മ്മടെ മോന്‍ ശുക്കൂര്‍, നാട്ടാരുടെ തോട്ടത്തീന്ന്‍ അടക്കയും ,തേങ...
    9 വർഷം മുമ്പ്
  • - അതൊരുപക്ഷേ ഏറ്റവുമൊടുവിലത്തേതായിരുന്നേനെ. ഒരു പുലര്‍കാല സ്വപ്നത്തിന്റെ മഞ്ഞുതുള്ളിയില്‍ പതിച്ച സൂര്യകണം പോലെ അത്രയുമകെലെ നിന്നിത്രയുമടുത്തേക്ക് ഇനിയൊരിക്ക...
    9 വർഷം മുമ്പ്
  • ആമു­ഖങ്ങളി­ലൊതു­ങ്ങാ­ത്ത കഥകൾ - സു­ഭാഷ് ചന്ദ്രൻ തന്റെ­ കഥകളി­ലൊ­ന്നിൽ സ്വപ്നത്തെ­ക്കു­റി­ച്ചൊ­രു­ നി­രീ­ക്ഷണം നടത്തു­ന്നത് ഇങ്ങനെ­യാണ് “കണ്ടു­കൊ­ണ്ടി­രി­ക്കെ­ യാ­ഥാ­ർ­ത്ഥ്യമാ­ണെ­ന്ന്...
    9 വർഷം മുമ്പ്
  • ജബൽ ജൈസ് - *ഇക്കുറി യാത്ര റാസ് അൽ ഖൈമയിലേക്കാണ്.* *റാസ് അൽ ഖൈമ യു എ ഇയുടെ കൃഷി സ്ഥലം എന്നൊക്കെ പറയാവുന്ന സ്ഥലമാണ്.**ദുബായിയിലും അബുധാബിയിലും കാണുന്ന ആകാശം മുട്ടുന്...
    9 വർഷം മുമ്പ്
  • കവിത....വ്യാമോഹം - വ്യാമോഹം ---------------------- മഷിപ്പച്ചകൊണ്ട് മായിച്ചുകളയണം കുന്നുകൂടിയ വര്‍ഷങ്ങളെ നിലാവുകൊണ്ട്തുന്നിയ കുഞ്ഞുടുപ്പിന്റെ പഞ്ഞിച്ചിറകില്‍ പതുങ്ങിച്ചെന്നിരി...
    9 വർഷം മുമ്പ്
  • സൗഹൃദത്തിന്റെ കോട്ടം തട്ടാക്കോട്ട..! - തിന്മയുടെ മാരകായുധങ്ങള്‍ നന്മയെ നിഷ്‌കാസനം ചെയ്യുകയാണ്. 'അല്ലാഹു ഒരുവനാണെന്നും മുഹമ്മദ് നബി പ്രവാചകനാണെന്നും വിശ്വസിച്ച അവസാനത്തെ കണ്ണിയെയും ഭൂമിയില്‍നിന്ന...
    9 വർഷം മുമ്പ്
  • ജീവിതസായന്തനസഹനസമരങ്ങള്‍ - കേളുവേട്ടന്‍ പാണ്ഡ്യന്‍പാറയുടെ ഉച്ചിയില്‍ നിന്നും ഒരു പറവയായ്‌ രൂപാന്തരപ്പെട്ട് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ച ശേഷം പാറുവമ്മ കഷ്ടപ്പെട്ടാണ് ജീവിതവണ്ടി ഉ...
    9 വർഷം മുമ്പ്
  • ഒരു സോഫ്റ്റ്‍വെയർ ജനിക്കുന്നു......... - *ആ*വശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാരോ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഞാനൊരു പ്രൊഫഷണല്‍ സോഫ്ട്‍വെയര്‍ ഡെവലപ്പറോ ടാലന്റഡ് പ്രോഗ്രാമറോ ഒന്നുമല...
    9 വർഷം മുമ്പ്
  • Open Gulf Style - മാഹീല്‍തെ പെണ് പിള്ളേരെ കണ്ട്ക്ക - സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയ മാഹീല്‍തെ പെണ് പിള്ളേരെ കണ്ട്ക്ക. ഒരല്‍പം വൈകി ആണെങ്കിലും അതിന്റെ ഗള്‍ഫ്‌ വേര്‍ഷനും നമ്മുടെ ഈ ബഹ്രൈനില്‍ നിന്നും ......
    9 വർഷം മുമ്പ്
  • വൃത്തം. - പച്ചീര്‍ക്കിലി തുഞ്ചത്ത് കുടുക്ക് ഒരുക്കുമ്പോഴാണ് അവനെ ഉമ്മ വിളിക്കുന്നത്‌. നാശം ! ഇപ്പൊ കയ്യേലൊരു വലിയ തൂക്കുപാത്രം തരും. പിന്നെ ഓടണം സ്റ്റാര്‍ഹോട്ടെലിലേ...
    9 വർഷം മുമ്പ്
  • ഡേവിസ് മാഷ്‌ - "എടാ ചെക്കാ, നീയിത് മുഴുവനും ഇരുന്നു വായിച്ചു പഠിക്കണം, നാളത്തെ ചോദ്യങ്ങള്‍ ഇതില്‍ നിന്നാകാനാണ് സാധ്യത. " 100 Famous Personalities in World History എന്ന പു...
    9 വർഷം മുമ്പ്
  • ബ്‌ളോഗിൽ പ്രസിദ്ധീകരണം അവസാനിക്കുന്നു. - സുഹൃത്തുക്കളെ 2007 ഒക്‌ടോബർ 27 മുതൽക്കാണ് ബ്‌ളോഗുകൾ എഴുതിത്തുടങ്ങിയത്. 'നിരക്ഷരൻ' എന്ന ഈ ബ്‌ളോഗിന് പുറമേ യാത്രാവിവരണങ്ങൾക്കായി ചില യാത്രകൾ എന്നൊരു ബ്‌ളോഗും...
    9 വർഷം മുമ്പ്
  • 'ആനക്കുട്ടീം അണ്ണാങ്കുട്ടീം'; ഒരു തക്കുടു കഥ.! - വളരെ കാലമായുള്ള എന്റെ മോഹമാണ് 'എന്റെ തക്കുടു'വിന്റെ ഒരു കഥ പറയൽ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കണം എന്ന്.! ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഇതാ 'തക്കുടു'വിലൂടെ മണ്ട...
    9 വർഷം മുമ്പ്
  • നിലാവിലേയ്ക്ക്‌ ഒളിച്ചോടിയവള്‍ - ​ "പത്തുമതിയാവുമോടാ...?" അവന്‍ അവളെ നോക്കിയില്ല. നോക്കിയാല്‍ അവളുടെ കണ്ണുകളില്‍ തീക്കനലുകള്‍ കാണാം. മേശപ്പുറത്തിരിക്കുന്ന പായ്ക്കറ്റിലേയ്ക്ക് അവള്‍ തല ചര...
    9 വർഷം മുമ്പ്
  • ഇമഷി - ഈ മഷി ........ tutorial .videohive
    9 വർഷം മുമ്പ്
  • ലിങ്കുകൾ ചെറുതാക്കാം . . , പണം നേടാം - നാം ദിവസവും നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകളുടെയും മറ്റു ലിങ്കുകളും *Facebook , Google Plus *ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി അന്യ...
    9 വർഷം മുമ്പ്
  • അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം - ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് ത...
    9 വർഷം മുമ്പ്
  • വല്ല്യച്ചന്‍ - അരീക്കരയിലെ വീടിനെ തൊട്ട് കിടക്കുന്ന പറമ്പ് മുഴുവന്‍ കൊച്ചു കളീക്കല്‍ തറവാട് വകയാണ്. അന്ന് അവിടം മുഴുവന്‍ കപ്പ വളര്‍ന്ന് വിളഞ്ഞു ഒരാള്‍ പൊക്കം...
    9 വർഷം മുമ്പ്
  • എന്റെ കഥപ്പെട്ടിയ്ക്കു കിട്ടിയ പ്രോത്സാഹനം - *എന്റെ കഥപ്പെട്ടിയ്ക്കു കിട്ടിയ പ്രോത്സാഹനം* കേരള സാഹിത്യഅക്കാദമി, ബ്‌ളോഗിലെ ബാലസാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്കു തന്ന അവസരം.(19.02.2014) എന്റെ കഥ...
    10 വർഷം മുമ്പ്
  • -
    10 വർഷം മുമ്പ്
  • Home -
    10 വർഷം മുമ്പ്
  • കാട് വന്നു വിളിക്കുമ്പോള്‍ - വല്ലാതെ ഉലച്ചു കളയുന്ന വായനാനുഭവങ്ങളുണ്ട് ,കാഴ്ചകളുണ്ട് ,അങ്ങനെയൊരു കാഴ്ചയാണ് In to the Wild എന്ന സിനിമ . ഒരു സിനിമാനുഭവത്തിന്റെ പൂര്‍ണ്ണത നില നിര്...
    10 വർഷം മുമ്പ്
  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും - " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടുകള്‍ക്കൊപ്പമുയരുന്ന ഭാര്യയുട...
    10 വർഷം മുമ്പ്
  • സുഗന്ധദ്രവ്യങ്ങളിലെ രാജാവ്....കുരുമുളക്.. - പെപ്പര്‍നൈഗ്രം എന്നറിയപ്പെടുന്ന കറുത്തപൊന്ന് മലയാളിക്ക് അന്യനല്ല.സുഗന്ധ ദ്രവ്യങ്ങളുടെ കൂട്ടത്തിലെ രാജാവെന്നറിയപ്പെടുന്ന കുരുമുളകിന്റെ ഔഷധഗുണങ്ങൾ നിരവധിയാണ...
    10 വർഷം മുമ്പ്
  • - ഫാത്തിമ ഉണ്ടാക്കിയ പ്രശ്നം…. ഒന്നാം ക്ലാസിലെ കുട്ടി ഉടുപ്പിൽ മലവിസർജനം നടത്തിയാൽ എന്തുചെയ്യണമെന്ന് വിദ്യാഭ്യാസ നിയമത്തിൽ രേഖപ്പെടുത്താത്തത് വലിയ ദാ...
    10 വർഷം മുമ്പ്
  • പോസിറ്റീവ് എനര്‍ജി - "നമുക്കിവിടെയിരുന്നാലോ? " അമ്പലപ്പറമ്പിലെ പുഴയോടു ചേര്‍ന്നുള്ള തിട്ടയിലെ മരച്ചുവട് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു. " മണല്‍ വാരല്‍ നിരോധിച്ചതല്ലേ? അവരെന്താവും ചെ...
    10 വർഷം മുമ്പ്
  • - കൊളീസിയം -------------------- ജീവിതമേ, അറുപത്തിനാലു നീക്കങ്ങള്‍ മുന്‍പേര്‍ കണ്ട നിന്‍ പടനീക്കങ്ങള്‍ അക്ഷൗഹിണികള്‍ ചക്രവ്യൂഹങ്ങള്‍ ഭേദിച്ചുഭേദിച്ചു കയറവേ വീ...
    10 വർഷം മുമ്പ്
  • ശിശു ദിനം (2013) - ഇന്നത്തെ കുട്ടികളുടെ ബാല്യം - ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വളരുന്നതും, നല്ല പ്രായം വരെ ആ ഓർമ്മകൾ അയവിറക്കാൻ പറ്റിയതുമായ സുവർണ്ണ കാലമല്ലേ അവന്റെ ബാല്യകാലം !!എന്നാൽ ഇന്നത്തെ തലമു...
    10 വർഷം മുമ്പ്
  • മരണത്തിന്റെ അതിരിൽ ഒരു വേലി - തന്നോളം തന്നെ വാർദ്ധക്യം ബാധിച്ച കുടിലിന്റെ ഇറയത്ത് ചൂടിക്കട്ടിലിൽ കിടക്കുകയായിരുന്നു രാജാവ്. ഉച്ച കഴിഞ്ഞിരുന്നു. മഴ തോർന്നെങ്കിലും, കിഴക്കൻമലയിറങ്...
    10 വർഷം മുമ്പ്
  • വൃദ്ധന്‌റെ മകന്‍ - ഉമ്മ മരിച്ചതിന്‌ മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഉപ്പയില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌. പേരമക്കളെ വീട്ടില്‍ കളിപ്പിച്ച്‌ ശിഷ്ടകാലം ജീവിക്കുമെന്നാണ...
    10 വർഷം മുമ്പ്
  • ഇവര്‍ ലോകത്തെ മാറ്റി വരച്ചവര്‍ - *ഞാനോ ...* ഇവരെ ഒക്കെ വരക്കുന്നോന്‍ ............................................... ഈ വരകള്‍ക്കും വരികള്‍ക്കും അപ്പുറം മനുഷ്യ മനസ്സുകളില്‍ ഇവരെന്നും ജീവ...
    10 വർഷം മുമ്പ്
  • മുഖം - അമ്മയ്ക്ക് മുന്നില്‍ ഒരു മുഖം .... അച്ഛന് മുന്നില്‍ വേറൊരു മുഖം .... പെങ്ങള്‍ക്ക് മുന്നില്‍ വേറൊരു മുഖം .... കൂട്ടുകാര്‍ക്ക് മുന്നില്‍ വേറൊരു മുഖം ..... കാമ...
    10 വർഷം മുമ്പ്
  • പലിശ - പലിശ തിന്നു തടിച്ച പാവം പണക്കാരന്‍
    10 വർഷം മുമ്പ്
  • ഇനിയില്ല ഇരിപ്പിടം..നന്ദി.. - ഇരിപ്പിടം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതല്ല. ഇത്തരം ഒരു സംരംഭം ബൂലോകത്ത് ആവശ്യമില്ല എന്ന തോന്നല്‍ കൊണ്ടല്ല ഈ പിന്‍വാങ്ങല്...
    10 വർഷം മുമ്പ്
  • - കുന്നോളം കൂട്ടി വെച്ചിട്ടുണ്ട് കുറെ സ്വപ്നങ്ങളും പ്രതീക്ഷകളും ........ ഒരു വലിയ മൌനത്തിനു മാത്രമേ അതിനെ സുരക്ഷിതമാക്കാനാവൂ ....അന്ധത മാത്രം കാവലാള്‍ നിന്നാല...
    10 വർഷം മുമ്പ്
  • വന്ധ്യ(വന്ദ്യ)യായ അമ്മ - മഴയും പുഴയും ആടയാഭരണങ്ങള്‍ ചാര്‍ത്തിടാത്ത മണ്ണ്! 'കനിവിന്റെ നനവില്ലാത്ത വന്ധ്യ ' എന്നിവളെ പലരും കല്ലെറിഞ്ഞു. പെറ്റമ്മയെ കാണാന്‍ കൊതിച്ചപ്പോഴൊക്കെ ഞാനും ...
    10 വർഷം മുമ്പ്
  • ഖുർ‌ആനും ഹദീസും- ജാഫർ അത്തോളിക്ക് ഒരു മറുകുറി - പ്രിയ വായനക്കാരെ, ഒരു നീണ്ട ഇടവേളക്ക് ശേഷം സംവാദകൻ വീണ്ടും ഇടപെടുകയാണ്.. ഇത്തവണ മറ്റൊരു ബ്ലോഗ് മുഫ്തിയുടെ ബ്ലോഗ് പോസ്റ്റാണ് വിഷയം .. അഥവാ ജാഫർ അത്തോളിയുടെ...
    10 വർഷം മുമ്പ്
  • - ആധാർ കാർ ടിന്റെ മറവിൽ മലയാളികൾ അറിയാതെ പോയ വൻ ബിനാമി ഇടപാട്‌ ~~~~~~~~~~~ ആധാർ കാർട്‌ വാങ്ങാൻ ഉള്ള ക്യൂവിൽ നല്ല ഉന്തും തള്ളും... പലരും പോരാടി പിന്മാറി വരാന്ത...
    10 വർഷം മുമ്പ്
  • തുഞ്ചനിലെ മീറ്റും ഈറ്റും ചാറ്റും - ബ്ലോഗ്ഗര്‍ മീറ്റിന്റെ ആവേശത്തിലായിരുന്നു ഉറക്കം ഉണര്‍ന്നത്. നേരത്തെ തന്നെ കുളിച്ച്, പല്ല് തേച്ച് കുട്ടിമാഷുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഏകദേശം എട്ടു മണിയോട് കൂ...
    11 വർഷം മുമ്പ്
  • പാല്‍ചായ പോലൊരു പെണ്‍കുട്ടി.. - വീട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് ചെറിയൊരു വാടക വീടുണ്ട്. കുറെ ദിവസമായിട്ടു താമസക്കാര്‍ ഇല്ലാതെ കിടക്കുന്ന ആ വീട്ടില്‍ ഒരു ദിവസം വൈകുന്നേരം നിറയെ വീട്ട...
    11 വർഷം മുമ്പ്
  • - ഞാന്‍ കടന്നു വന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സുഖത്തിന്റെയും സന്തോഷത്തിന്റെയും മലര്മെത്തകളില്‍ നിന്നും കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ വഴിയിലേ...
    11 വർഷം മുമ്പ്
  • വിന്‍ഡോസ് ഡ്രൈവേര്‍സ് ഈസിയായി ഇന്സ്ടാല്‍ ചെയ്യാം - * ലാപ് ടോപ്‌ ആയാലും ഡെസ്ക്ടോപ്പ് ആയാലും കൊച്ചു കുട്ടികള്‍ക്ക് വരെ- ഫോര്‍മാറ്റിങ്ങും വിന്‍ഡോസ്‌ റീ ഇന്‍സ്ടാള്ളിന്ഗുമൊക്കെ അറിയുന്ന ...
    11 വർഷം മുമ്പ്
  • വീട് ഒരോര്‍മ ... - കൂട് വിട്ടു കൂടു മാറുന്നതുപോലെ വീടുവിട്ടു വീടുകളിലേക്ക് നിരന്തരം മാറുന്നവരുടെ ഉള്ളിലും കാത്തുകെട്ടി കിടപ്പുണ്ട് "വീടു " എന്ന പൊട...
    11 വർഷം മുമ്പ്
  • - *ചില സ്പന്ദനങ്ങള്‍ മണ്ണിനടിയിലുണ്ട് ......* *വേരിന്റെ വിരലുചെന്ന് തൊടുന്ന നനവില്‍ നിന്ന്‍* *ഉയിരിന്റെ ഒരു മാത്രയിലേക്കത് വിടരും....* *പൂവെന്നാരോ വിളിക്കുന്ന...
    11 വർഷം മുമ്പ്
  • കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം. - The first part of this post uses screen-shots of Malayalam text. This is to enable those users who does not have any *Unicode Malayalam fonts* installed ...
    11 വർഷം മുമ്പ്
  • ഏകാന്തതകള്‍ ഉണ്ടാകുന്നത് ... - സന്ധ്യക്ക് ഇടവഴിക്കവസാനം തിരിഞ്ഞു നോക്കുമ്പോള്‍പിറകിലുണ്ടെന്നു കരുതിയവരെല്ലാം കിതപ്പ് തിന്നെവിടെയോ വീണുപോയിരിക്കുന്നു വഴി നീളെ ഉണങ്ങിയ പ്ലാവിലകള്‍ക്കൊപ്പം...
    11 വർഷം മുമ്പ്
  • ചോലകുളത്തിലെ ചെയ്ത്താന്‍ - രണ്ടായിരാമാണ്ടില്‍ ഞാന്‍ താമരശ്ശേരി പറശ്ശിനികടവ് റൂട്ടില്‍ ഓടുന്ന ഒരു ബസ്സില്‍ കിളി ആയി ജോലി നോക്കുന്ന കാലം പത്തിരുപത് ദിവസ്സത്തെ തുടര്‍ച്ചയായ ജോലിക്ക...
    11 വർഷം മുമ്പ്
  • കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ.. - കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ വാതിലുകൾ തുറന്നടയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൌനമ...
    11 വർഷം മുമ്പ്
  • സര്‍വ്വ ഭൂതേഷു മാതൃ രൂപേണ .. - രാവിലത്തെ വണ്ടി ഒത്തിരി നേരത്തെ വരും .വൈകിയോടുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ആണ് വണ്ടികള്‍ നേരത്തെയോടുന്നത് .യാത്രക്കാര്‍ വണ്ടി വിടാത്തത്‌ എന്താണ് എന്ന് അന്വ...
    11 വർഷം മുമ്പ്
  • കുറത്തി - Kurathi - കടമ്മനിട്ട - മലഞ്ചൂരല്‍മടയില്‍നിന്നും കുറത്തിയെത്തുന്നു വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു കരീലാഞ്ചി വള്ളിപോലെ കുറത...
    12 വർഷം മുമ്പ്
  • ക്രാഷ് ലാന്‍ഡ്‌ - 5, കോക്ക്പിറ്റ് എന്ന കളിപ്പാട്ടം - 1994 March 24, 9 PM. എയര്‍ബസ്‌ A310 വിഭാഗത്തിലെ ഒരു ബ്രാന്‍ഡ്‌ ന്യൂ ഫ്ലൈറ്റ്‌ 10000 മീറ്റര്‍ ഉയരത്തിലൂടെ ഇരുട്ടിനെയും അതിശക്തമായ തണുപ്പിനെയും ...
    12 വർഷം മുമ്പ്
  • I know that im mad... - I[image: taz][image: taz][image: 11200][image: taz]dentification with the mind creates every mad things.every moment we are identified with the mind and bo...
    12 വർഷം മുമ്പ്
  • ഇടം - കിളികൾക്കിരിക്കാൻ ഇപ്പോഴും ഇടം കാത്ത്‌ വെച്ച്‌..
    12 വർഷം മുമ്പ്
  • ഈണം 2011 - ഒരു അവലോസുണ്ട..! - ഇപ്രാവശ്യത്തെ ഓണം ആൽബത്തിന്റെ ചിന്തകൾ തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞതാണ്..ആളുകൾ ഇതൊന്നും മൈൻഡ് ചെയ്യാൻ പോകുന്നില്ല. ഇന്റർനെറ്റിൽ സൗജന്യമായി പൈറേറ്റഡ് ആയി ലഭ്...
    12 വർഷം മുമ്പ്
  • തസ്നി ബാനുവിനെ തല്ലിയാല്‍ എത്രയുണ്ട് ന്യായം (ഫിഫ്ത് എസ്റ്റേറ്റ് ആരുടെ തോന്നലാണ്) - കാക്കനാട്ടെ ഐ.ടി കമ്പനി ജീവനക്കാരിയും എറണാകുളത്തെ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകയും പെണ്ണരങ്ങ് നാടക കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകയുമായ തസ്നി ബാനുവെന്ന 32ക...
    12 വർഷം മുമ്പ്
  • വരവുണ്ടെന്‍ കണ്ണന്‍ - പിച്ചവേച്ചോടി നടക്കുന്ന കണ്ണനെ വാത്സല്യത്തോടെ പുണര്‍ന്നൊരീ രാധ ഞാന്‍. അമ്മയായ് തോഴിയായ് കൂടെനിന്നെന്നും കണ്ണനെ ലാളിച്ച ഗോപാംഗനയെന്നോ ഞാന്‍? ദാസിയായ്‌ കണ്ണന...
    12 വർഷം മുമ്പ്
  • 2116-ൽ - ഒരു ന്യൂക്ലിയർ യുദ്ധമോ, ആഗോളതാപനമോ, അന്തരീക്ഷമലിനീകരണമോ അതുമല്ലെങ്കിൽ അതീവഭീകരമായ ഏതെങ്കിലും അസുഖങ്ങളോ ആയിരിയ്ക്കും ലോകവസാനത്തിന്‌ കാരണമാവുകയെന്ന് അടുത്തകാ...
    12 വർഷം മുമ്പ്
  • വെൽക്കം റ്റു ദുബായ്... - *"വെൽക്കം റ്റു ദുബായ്"* “വെൽക്കം റ്റു ദുബായ്” എന്ന് മറുപടി റ്റൈപ്പ് ചെയ്ത് മെയിൽ റിപ്ലൈ ബട്ടണിൽ ഞെക്കുംബോൾ എന്റെ കൊരവള്ളിയിൽ ഞാൻ തന്നെ ഞെക്കുകയാണെന്ന് ഒ...
    12 വർഷം മുമ്പ്
  • ബ്ലോഗ് പോസ്റ്റുകൾക്ക് ഇ മെയിലില്‍ സബ്സ്ക്രിപ്ഷൻ (ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തും) - ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തിച്ചുകൊടുക്കുവാൻ ഒരു വരിക്കാരാകൂ..! അല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ ബട്ടൻ ബ്ലോഗിൽ ചേർക്കാം. ഇത് സധ്യമാകുന്നത് ഫീഡ് ബർണർ വഴിയാ...
    13 വർഷം മുമ്പ്
  • ഒരു വാലാട്ടി കിളിക്കായ്‌ .... - ഒരു പക്ഷി കൂടി തന്‍ ചില്ലയില്‍ നിന്നും പറന്നകരവേ മായാത്തോരാ നൊമ്പരം പിന്നെയും ഉയിരെടുക്കവേ ഒരു ഇലയായ് കൊഴിച്ചൊരു കണ്ണുനീര്‍ തുള്ളിയെ പോഴിചീടെന്നാലും പഴയ ആ ...
    13 വർഷം മുമ്പ്
  • നീ പോയിട്ട് ശനിയാഴ്ച വരിക - കവി ചിന്താകുലനായി റോഡരുകില്‍ നടക്കുകയായിരുന്നു ഊഴം കാത്തുനിന്ന കാലന്‍ ഒന്നുകൂടിസമയം തിട്ടപ്പെടുത്തി കവിയുടെ മുന്നിലേക്ക് ചാടി വഴി തടഞ്ഞു എന്തൊ ഓര്‍ത്തെടുത്ത്...
    13 വർഷം മുമ്പ്
  • പേയിങ്ങ് ഗസ്റ്റ് - അമ്മാർ! എന്റെ ഓഫീസിലെ സഹചാരി. ജനിക്കും മുൻപെ രാജ്യം നഷ്ടപ്പെട്ടവൻ. ഒരു ആയുസ്സിന്റെ മുഴുവൻ പ്രതീക്ഷയാണു... തന്റെ ഗർഭത്തിലെന്നു ആത്മഗതം ചെയ്ത പലസ്ഥീനി മാതാ...
    13 വർഷം മുമ്പ്
  • കണ്ണാടിയുടെ ദുഃഖം(Lost Mirror) - അയാളുടെ കണ്ണാടി കളവു പോയി. കള്ളന്റെ മുഖം കാണിക്കാനായിരുന്നു കണ്ണാടിയുടെ വിധി!!! Mirror lost!! Fate of the mirror was to show face of the thief!!! ...
    13 വർഷം മുമ്പ്
  • ഇതു എന്തെന്ന് പറയാമോ?? - ശെരിയായ ഉത്തരം പറയുന്നവര്‍ക്ക് ബ്ലോഗ്‌ മീറ്റിങ്ങില്‍ വരുമ്പോള്‍ സമ്മാനം നല്‍കുനതായിരിക്കും.
    13 വർഷം മുമ്പ്
  • ആഭാസന്‍ . - *ഇന്നലെ വീണ്ടും ഞാന്‍ നിന്നെ സ്വപ്നം കണ്ടു .* *നമ്മുടെ ആദ്യരാത്രി .* *കട്ടിലില്‍ ഇരിക്കും മുന്‍പ്‌ നീ എന്റെ കാലില്‍ തൊട്ടു നിറുകയില്‍ വച്ചു .* *ആഭാസനായ എനിക്...
    13 വർഷം മുമ്പ്
  • എവിടെ ഗുരുക്കന്മാര്‍??? - ഏറെ വേദനയോടെയാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌... മലയാളം ബ്ലോഗുലകത്തില്‍ ആശയ ദാരിദ്ര്യം പിടിപെട്ടോ എന്നൊരു സംശയം... ബ്ലോഗിന്റെ സുവര്‍ണ കാലഘട്ടം കഴിഞ്ഞോ?? ബ്ലോഗ്‌...
    14 വർഷം മുമ്പ്
  • യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും - ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നഗര മധ്യത്തിലെ ഒരു ട്രാഫിക്‌ പോസ്റ്റിനു മുകളില്‍ കെട്ടിയ ഏറുമാടത്തില്‍ യുവരാജന്റെ പള്ളിയുറക്കം. ഏറുമാടത്തിലെ പരുപരുത്ത കി...
    14 വർഷം മുമ്പ്
  • കൂട്ടുകാരനൊരു കത്ത് - എന്റെ പ്രിയ കൂട്ടുകാരാ, പശ്ചാത്താപത്തോടെ ആണു ഞാന്‍ ഇതു എഴുതുന്നത്.പോയ വഴിയില്‍ എപ്പഴോ ഞാന്‍ നിന്നെ മനപ്പൂര്‍വം മറന്നിരുന്നു..പക്ഷെ നീ എന്നെ ഓര്‍ക്കുന്നുടാവ...
    14 വർഷം മുമ്പ്