ഏഴാംക്ലാസ്സീ പഠിക്കുമ്പോ സ്കൂളീന്ന്
മലമ്പുഴ ഡാം കാണിക്കാന്‍ കൊണ്ട്പോയി.
എന്നെ യാത്രയാക്കാന്‍ സ്കൂളിലേക്ക് ഉമ്മ വന്നു,
ബസ്സ് പുറപ്പെടാന്‍ സമയം ഉമ്മ എന്തൊരു കരച്ചിലായിരുന്നു.
എനിക്കും വല്ലാത്ത സങ്കടം..!
ആദ്യമായാണ് ഉമ്മാനെ പിരിഞ്ഞ് വീട്ടില്‍നിന്നും
രണ്ട് ദിവസം അകന്നുനില്‍ക്കാന്‍ പോകുന്നത്.
വലത് വശത്തെ സീറ്റിലിരിക്കുന്ന 'ദീപാറാണി'യുടെ
എന്‍റെ നേര്‍ക്കുള്ള ഒരു മൃദുമന്ദഹാസം മനസ്സിലേക്ക്
ആവാഹിച്ചപ്പോള്‍ ഉമ്മാന്‍റെ കണ്ണുനീര്‍ മനസ്സില്‍നിന്നും
ബാഷ്പീകരിച്ചു പോയി.
തൃപ്രയാര്‍ ക്ഷേത്രത്തിലെ 'നേംവെടി' മൂന്നെണ്ണം
പൊട്ടിയ ആ സായംസന്ധ്യയില്‍ ലക്ഷ്വറികോച്ച്
ഡബിള്‍ബെല്ലടിച്ചു.
വിരലിലെണ്ണാവുന്ന അദ്ധ്യാപികാദ്ധ്യാപകന്മാരും
അറുപതോളം വരുന്ന പറക്കമുറ്റാത്ത ഞങ്ങള്
കുറേ വാനരപ്പടകളും അന്നത്തെ സൂപ്പര്‍ഹിറ്റ് സില്‍മകളിലെ
ഗാനങ്ങള്‍ ഡ്രൈവറുടെ സീറ്റിന് പിറകില്‍ ഘടിപ്പിച്ചിട്ടുള്ള മുകളിലെ വീഡിയോയില്‍ കണ്ടും,കേട്ടും യാത്രതുടങ്ങി.
കിലോമീറ്ററുകള്‍ പിന്നിടുന്തോറും വീടുവിട്ടകലുന്ന എന്‍റെ
മാനസികവ്യഥകള്‍ക്ക് കരുത്തേകാന്‍ തക്കവണ്ണം
അരികത്തിരിക്കുന്ന ദീപാറാണി മന്ദഹാസം പൊഴിച്ചു
കൊണ്ടേയിരുന്നു.
ആയിടയ്ക്ക് സ്കൂളില്‍ ഉണ്ടായിരുന്ന സുന്ദരികളായ
പല പെങ്കുട്ടികളോടും പ്രേമം തോന്നിയിരുന്നെങ്കിലും
ദീപാ റാണിയോട് അതുണ്ടായിരുന്നില്ല.
എന്‍റെ വീട്ടില്‍നിന്നും അധികം ദൂരെയല്ലാത്ത
നാരായണന്‍നമ്പീശന്‍റെ മോളായ ഈ ദീപാ റാണി
അടുത്തൂടെ പോകുമ്പോള്‍ ഉലുവയുടെയും,സാമ്പാറിന്‍റെയും
ഗന്ധം പലപ്പോഴും അനുഭവപ്പെട്ടിരുന്നു,കൂടെ
എരിവുള്ള ചില കടാക്ഷങ്ങളും നിര്‍ലോഭം അവളെനിക്ക്
സമ്മാനിക്കാറുണ്ടായിരുന്നു.
ആ പതിമൂന്നാം വയസ്സിലും പ്രേമമൊന്നും തോന്നാതെ
ഈ ദീപാ റാണിയെ ഞാനൊന്ന് ചുംബിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്
എന്ന് നിങ്ങളോട് ഇപ്പോള്‍ പറയുമ്പോള്‍ അത് കാമമായിരുന്നോ
എന്ന് നിങ്ങള്‍ ആശങ്കപ്പെട്ടാലും അതിനുമെനിക്ക് മറുപടിയില്ല.
എന്തായാലും ഓടിക്കൊണ്ടിരിക്കുന്ന ആ ബസ്സിലിരുന്ന്
എന്‍റെ ഈ ചുംബനവാഞ്ജ എങ്ങിനെ പ്രാക്റ്റിക്കല്‍
ആക്കാം എന്നതായി പിന്നീടെന്‍റെ കാല്‍ക്കുലെഷന്‍.
ആയിടയ്ക്ക് ഉപ്പ പേര്‍ഷ്യയില്‍ നിന്നും കൊണ്ടുവന്ന
ഒരു കിണ്ണന്‍കാച്ചി കൂളിംഗ്ഗ്ളാസ്സ് ഉമ്മ കാണാതെ
ഞാന്‍ വീട്ടീന്ന് അടിച്ചുമാറ്റി ഭദ്രമായി എസ്കര്‍ഷന്
കൊണ്ട്പോകാന്‍ തയ്യാറാക്കിയ ബാഗില്‍ ഒളിപ്പിച്ചിരുന്നു.
ആ ഗ്ലാസ്സിന്‍റെ ഫ്രെയിം പതിനെട്ട് കാരറ്റ് ഗോള്‍ഡ് ആണ്,
കോസ്റ്റ്ലിയാണ് എന്നൊക്കെ ഉപ്പ ഇടയ്ക്കിടയ്ക്ക് പറയാറുള്ളതും എനിക്കറിയാമായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞാല്‍ എടുത്തിടത്ത് തിരിച്ചുവെക്കാലോ,
പോണ പോക്കില്‍ പിള്ളാരുടെ ഇടയില് അതുംവെച്ച്
ഒന്ന് ഷൈന്‍ ചെയ്യാലോ എന്ന ഒരു മെന്റാലിറ്റിയാണ്
എന്നെ പ്രസ്തുത കൂളിംഗ് ഗ്ലാസ് അടിച്ചുമാറ്റാന്‍
പ്രേരിപ്പിച്ച ഘടകം.
അങ്ങിനെ കുറേദൂരം പിന്നിട്ടപ്പോള്‍ ബസ്സിലെ അരണ്ടവെളിച്ചത്തില്‍ ഞാന്‍ ബാഗ് തുറന്ന് സാധനമെടുത്ത്
മുഖത്ത് ഫിറ്റ്ചെയ്ത് കഥാനായികയെ ഒന്ന് നോക്കി.
എല്ലാവാനരന്മാരുടെയും ശ്രദ്ധ മുന്‍പിലെ വീഡിയോയിലാണ്.
ജന്മനാ സുന്ദരനും,അതിലൂടെ കൂളിംഗ് ഗ്ലാസ്സും കൂടി
ധരിച്ച എന്നെ ക്കണ്ട ദീപാ റാണിയുടെ മുഖത്തുനിന്നും
മന്ദഹാസരസം മാഞ്ഞുപോയി ഒരു തരം ശൃംഗാരരസം
നിറയുന്നത് എനിക്കപ്പോള്‍ കാണാമായിരുന്നു.
ദീപാ റാണിക്ക് കൂളിംഗ് ഗ്ലാസ് ബോധിച്ചു എന്ന് മനസ്സിലാക്കിയ
ഞാന്‍ എന്‍റെ മുഖത്തുനിന്നും അതെടുത്തുമാറ്റി അവള്‍ക്ക്
ഒന്ന് മുഖത്ത് വെച്ചുനോക്കാന്‍ ഒരവസരം കൊടുത്തു.
കൂളിംഗ് ഗ്ലാസ് വെച്ച ദീപാ റാണിയെ ബാക്ക്സീറ്റിലിരുന്നിരുന്ന
ഞാന്‍ ആ അരണ്ട വെളിച്ചത്തില്‍ പിന്നെ ചേര്‍ത്തുപിടിച്ചൊരു
ചുംബനമായിരുന്നു. യൂറോപ്യന്‍ കിസ്സ് കേരളത്തില്‍
അന്ന് അത്ര പ്രചാരമില്ലാത്തതിനാലും,എനിക്കന
അറിയാത്തതിനാലും ഒരു കാഷ്വല്‍ ചുംബനത്തിന്‍റെ
ദൈര്‍ഘ്യമേ ആ അസുലഭനിമിഷത്തിനുണ്ടായിരുന്നുള്
അങ്ങിനൊരു ചുംബനം ദീപാ റാണി പ്രതീക്ഷിച്ചിരുന്ന
പോലെരണ്ടുകൈയുംനീട്ടിസ്വീകരിച്ച
പ്പറയുന്നപോലെ അധരവും ഓഷ്ടവും
നീട്ടി അവളത് സ്നേഹപൂര്‍വ്വം ഏറ്റുവാങ്ങി.
കൂളിംഗ് ഗ്ലാസ് ഇപ്പോഴും ദീപാറാണിയുടെ മുഖത്താണ്.
അവളത് തിരിച്ചുതരുന്നുമില്ല, ചോദിക്കാന്‍ എന്നിലെ
ചുംബനനായകന്‍റെ മനസ്സ് സമ്മതിക്കുന്നുമില്ല.
രാത്രിയോടെ തൃശ്ശൂര്‍പീച്ചി ഡാമിലെത്തി എല്ലാവരും
വീട്ടില്‍നിന്നും കൊണ്ടുവന്ന ഭക്ഷണപ്പൊതികള്‍ തുറന്നു.
എന്‍റെ പൊതിച്ചോറ് തുറന്നപ്പോള്‍ വീണ്ടും ഉമ്മാന്‍റെ ഗന്ധം.
മനസ്സില്‍ വീണ്ടും ഗൃഹാതുരത്വം ഓളം തല്ലി,
ഒരാശ്വാസത്തിനായി തെല്ലകലെയിരുന്ന് പൊതിഞ്ഞുകെട്ടി
കൊണ്ടുവന്ന ഇഡ്ഡലിയും,സാമ്പാറും തട്ടിവിടുന്ന ദീപാ
റാണിയെ പാളിനോക്കി. എവിടെ?...
മന്ദഹാസോം ഇല്ല്യാ.. ശൃംഗാരോം ഇല്ലാ..
എരിവുള്ള അവളുടെ മുഖം താഴെയിരിക്കുന്ന
ഇഡ്ഡലിയുടെയും സാമ്പാറിന്റെയും രസങ്ങള്‍ക്കൊപ്പമാണ്.
എന്‍റെ കൂളിംഗ് ഗ്ലാസ് അവളുടെ ജമ്പറിനുള്ളിലെ കിളുന്നു
മുകുളങ്ങള്‍ക്കിടയിലിരുന്ന് എന്നെ നോക്കി കൊഞ്ഞനം
കുത്തുന്നു. ഈശ്വരാ വെറുമൊരു ഓര്‍ഡിനറി ചുംബനത്തിന്
ദീപാറാണി വിലയിട്ടത് ഉപ്പാന്റെ പതിനെട്ട്കാരറ്റ്-കോസ്റ്റ്ലി
കൂളിംഗ് ഗ്ലാസ്സോ?...
മലമ്പുഴയിലെ യക്ഷിക്ക് ദീപാറാണിയുടെ ഫേസ്കട്ട്
ഉണ്ടോന്ന്പോലും എനിക്ക് തോന്നിയ എസ്കര്‍ഷന്‍ മൂഡ്..!
'കേവലം ഒരു ചുംബനത്തിന് വേണ്ടി ഉപ്പാന്‍റെ
വിലപിടിച്ച കൂളിംഗ് ഗ്ലാസ് കൊണ്ടുപോയി തോലച്ച
കശ്മലാ..! എന്നെന്നോട് എന്‍റെ മനസ്സ് വെന്‍കുണ്ണിച്ചു
കൊണ്ടേയിരുന്ന വിരസമായ വിനോദയാത്രാസഞ്ചാരം.!
പിന്നീട് ആ മലമ്പുഴട്രിപ്പ് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍
വീട്ടിലെത്തിയാല്‍ കൂളിംഗ് ഗ്ലാസ്സിനെ ചൊല്ലിയുണ്ടാകാന്‍
പോകുന്ന പുലിവാലുകളെക്കുറിച്ചുള്ള ആലോചനയില്‍
എന്‍റെ ഹൃദയം നീറുകയായിരുന്നു,
സുഹൃത്തുക്കളെ..നീറുകയായിരുന്നു
കൂളിംഗ് ഗ്ലാസ് ഞാനെങ്ങാനും തിരിച്ചുചോദിച്ചാലോ
എന്ന് ഭയന്ന് ദീപാറാണിയും മൂന്ന് സീറ്റ് മുന്‍പോട്ടു തള്ളി
യാണ് മടക്കയാത്രയില്‍ എന്നോടൊപ്പമുണ്ടായിരുന്നത്.
കഥ ഇവിടെ തീര്‍ന്നില്ല,
വര്‍ഷങ്ങള്‍ക്കുശേഷം കുറച്ചുദിവസം മുന്‍പ് നാട്ടില്‍
വെക്കേഷന് പോയ അബുദാബിയിലുള്ള ഒരു ക്ലാസ്
മേറ്റിനെ സ്ക്യ്പില്‍ കണ്ടു സംസാരിച്ചപ്പോള്‍
ഞാനന്തം വിട്ടുപോയി.
നാട്ടുവിശേഷങ്ങള്‍ക്കിടയില്‍ അവന്‍ പറയുകയാണ്,
'ഡാ,, നമ്മുടെ കൂടെ പഠിച്ചിരുന്ന ആ ദീപാറാണിയില്ലേ?
അവളിപ്പോ ഞാന്‍ താമസിക്കുന്ന വീടിനടുത്താ വീട് വാങ്ങി
താമസിക്കുന്നത്. ഭയങ്കര കഷ്ടപ്പാടോക്കെയാടാ..
ഇടയ്ക്കിടെ ഞാന്‍ കാണാറുണ്ട്, നിന്നെക്കുറിച്ചോക്കെ
ചോദിച്ചു. പിന്നെ പാവം തോന്നിയപ്പോ
ഞാനുപയോഗിച്ചിരുന്ന ഒരു കോസ്റ്റ്ലി മൊബൈല്‍ ഫോണ്‍
ഉണ്ടായിരുന്നു, അതവള്‍ക്ക് കൊടുത്തു'.
അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അറുപിശുക്കനായ
എന്‍റെ സ്നേഹിതന്‍ ദീപാറാണിക്ക് വിലക്കൂടിയ
മൊബൈല്‍ഫോണ്‍ സമ്മാനിക്കാണമെങ്കില്‍
കേവലം ഒരു ചുംബനമോ, അതല്ല ഇപ്പോള്‍ പ്രചാരത്തിലുള്ള
യൂറോപ്യന്‍ കിസ്സോ ഇനി അതുമല്ല എക്സിട്രാ,,, എക്സിട്രാ..
എല്ലാം ഊഹാപോഹങ്ങള്‍ മാത്രം.. !
ഞാനെല്ലാം മൂളിക്കേട്ടു...
മനസ്സില്‍പ്പറഞ്ഞു..
'നിനക്ക് അത് തന്നെ വേണമെടാ പിശുക്കാ' ന്ന്.. ഹ് ഹ്...
ചില ഊഹങ്ങള്‍ പാപമാണ് അക്കാക്കുക്ക.. :(
മറുപടിഇല്ലാതാക്കൂഎഫ്ബിയില് വായിച്ചിരുന്നു ,, നന്നായി ബ്ലോഗിലേക്ക് മാറ്റിയത് :) ,,,,, ദീപാറാണിയെ പ്പോലെ ഇവിടെ വല്ല ഗദ്ദാമകളും ,,, ഞാനോടി :)
മറുപടിഇല്ലാതാക്കൂവായിച്ചു...
മറുപടിഇല്ലാതാക്കൂഒരു ഓര്‍ഡിനറിക്ക് വേണ്ടി പതിനെട്ട് കാരറ്റ് കളഞ്ഞവന്റെ അടുത്ത ദിനം ഊഹിക്കാം
മറുപടിഇല്ലാതാക്കൂമലമ്പുഴയിലെ യക്ഷിക്ക് ദീപാറാണിയുടെ ഫേസ്കട്ട്
മറുപടിഇല്ലാതാക്കൂഉണ്ടോന്ന്പോലും എനിക്ക് തോന്നിയ എസ്കര്‍ഷന്‍ മൂഡ്.
സരസമായി അവതരിപ്പിച്ചു. നല്ല രസം വായിക്കാന്‍.
നിനക്ക് അത് തന്നെ വേണമെടാ പിശുക്കാ' ന്ന്.. ഹ് ഹ്.....
മറുപടിഇല്ലാതാക്കൂതാൻ പെട്ടതിൽ..
സുഹുർത്ത് കൂടി പെടുന്നതിലുള്ള സന്തോഷം ..
രസമായ് അവതരിപ്പിച്ചു ..
-
സ്നേഹിതൻ
അക്കാക്കുക്ക എന്നാലും ആ കൂളിംഗ് ഗ്ലാസ്!!!
മറുപടിഇല്ലാതാക്കൂവളരെ രസകരമായി..